2013 നവംബർ 17, ഞായറാഴ്‌ച

അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് പിന്നാലെയുണ്ട്



വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം കത്തിക്കയറുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്ത്തിയിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസിലുളള സ്ഥാനം അദ്ദേഹത്തിന് അരക്കിട്ട് ഉറപ്പിക്കാന് കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്ന് കാത്തിരുന്നു കാണാം.

കേരളത്തില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സ്മാര്ട്ട് സിറ്റി യാഥാര്ത്ഥ്യവമാക്കി കൊണ്ട് വി.എസ് തന്റെ ആദ്യ ഗോള്‍ നേടി. ഭൂമിയുടെ സ്വതന്ത്രാവകാശം നല്കില്ല എന്ന വി.എസിന്റെ ആവശ്യം നേടി എടുക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇൌ ആവശ്യത്തിന് മുന്നില്‍ ടീകോം പ്രതിനിധികള്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു. വി.എസിന്റെ ഇൌ നേട്ടം അദ്ദേഹത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കിടയിലും പ്രിയങ്കരനാക്കി. സ്മാര്ട്ട് സിറ്റി വി.എസിന് ലഭിച്ച പൊന്‍ തൂവല്‍ തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വന്തം പാര്ട്ടിക്കാരനുമായ പി.ശശിക്കെതിരെയായിരുന്നു വി.എസിന്റെ അടുത്ത ഗോള്‍. ശശിക്കെതിരെ ഉയര്ന്ന് അഴിമതി ആരോപണങ്ങള്ക്കെതിരെ വി.എസ് കൈക്കൊണ്ട കടുത്ത നിലപാടുകള്‍ മൂലം ശശിക്ക് ഒടുവില്‍ പാര്ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ച്ച് പോകേണ്ട സ്ഥിതിവരെ എത്തിച്ചേര്ന്നു . വി.എസിന്റെ ഇൌ നിലപാടുകള്‍ സ്വന്തം പാര്ട്ടിക്കും അത്ര ദഹിച്ചിട്ടുണ്ടാകില്ല. എങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സാധാരണ മലയാളി മനസില്‍ വി.എസിന് വീണ്ടുംസ്ഥാനം ഉറപ്പിക്കാനായി.

ഇപ്പോഴിതാ രണ്ട് ദശാബ്ദക്കാലത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളക്ക് ഒരു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്നതിനും വി.എസ് കാരണക്കാരനായി. 2003 ല്‍ ഹൈക്കോടതി ബാലകൃഷ്ണപിളളയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വി.എസ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇടമലയാറില്‍ ടണല്‍ നിര്മ്മിക്കുന്നതിന് ഒൌദ്യോഗിക പദവി ദുരുപയോഗം ചെയത് മുന്പത്തേതിനേക്കാള്‍ ഏഴിരട്ടി തുകക്ക് കരാര്‍ നല്കി എന്നതാണ് പിളളക്കെതിരെയുളള കേസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളളക്ക് ജയിലില്‍ പോകേണ്ടിവരും.

സ്വന്തം പാര്ട്ടിക്കാര്ക്കും ഇപ്പോള്‍ വി.എസിനെ പേടിയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവരെ വെറുതെ വിടില്ലെന്ന് വി.എസ് പറഞ്ഞു കഴിഞ്ഞു. ഇടമലയാര്‍ കേസിലേതുപൊലെ പാമോയില്‍ കേസിലും അഴിമതിക്കാരെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് വി.എസ് വ്യക്തമാക്കി . ലാവ്ലിന്‍, ഐസ്ക്രീം പാര്ലര്‍ പെണ്വാിണിഭം തുടങ്ങി നിരവധിക്കേസുകള്‍ ഇനിയുമുണ്ട്. അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് എന്ന രാഷ്ട്രീയ പോരാളി പിന്നാലെയുണ്ട്.

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു



സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

ലോകത്തിലെ മനോഹരമായ പത്ത് സ്ഥലങ്ങള്‍





ലോകത്ത് മനോഹരമായ സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഇതില്‍ ഏതൊക്കെ സ്ഥലങ്ങളാണ് എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയുണ്ട്. എങ്കിലും ലോകത്തിലെ ചില സ്ഥലങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ആകര്‍ഷിക്കും. അത്തരം ചില സ്ഥലങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.
കനേഡിയന്‍ കുന്നുകള്‍
കനേഡിയന്‍ മലനിരകളിലൂടെയുള്ള ഒരു ട്രെയിന്‍ യാത്ര, ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, മലനിരയുടെ മുകളിലത്തെ മഞ്ഞും ഒരുപാട് സീനറികള്‍ നമ്മുടെ മനസില്‍ വരച്ചുവയ്ക്കാന്‍ സഹായിക്കും.
തെക്കന്‍ ദ്വീപുകള്‍
ന്യൂസിലാന്റിലെ കൈകൗറയിലെ ചെറിയ തീരദേശ ഗ്രാമമായ ക്രസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കണം. മഞ്ഞ് മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തീരം. ചെറുതിമിംഗലങ്ങളും, ഡോള്‍ഫിനുകളും ധാരാളം കാണപ്പെടുന്ന ലോകത്തിലെ ഏക പ്രദേശമാണ് കൈകൗറ.
സാംമ്പിയയും സിംബാവെയും
ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാംമ്പിയയിലെത്തണം. വിക്ടോറിയ വെള്ളച്ചാട്ടം തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.
ബ്ലൂലഗുണ്‍
ഐസ് ലാന്റിലെ ബ്ലൂ ലഗൂണിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വരെ നമ്മള്‍ മറന്നുപോകും. കണ്‍മുന്നില്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ നാം നന്നേ ബുദ്ധിമുട്ടും.
ഗ്രേറ്റ് ബാരിയര്‍ റീഫ്
ഓസ്‌ത്രേലിയയിലെ 1,600 മൈല്‍ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പുറത്തുനിന്നുമാത്രമേ കാണാന്‍ കഴിയൂ. സ്‌കുബയില്‍ നിന്നും ഈ റീഫിനുചുറ്റുമുള്ള ഒരു ബോട്ട് യാത്ര മാന്ത്രികാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. തണുത്തവെള്ളത്തിന്റെ ഇക്കിളിപ്പെടുത്തലും, മത്സ്യങ്ങളുടെ തുള്ളിച്ചാട്ടവും നിങ്ങള്‍ക്ക് ഒരിക്കലുമറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.
സിഗിരിയയിലെ സൂര്യോദയം
പ്രകൃതിയുടെ അത്ഭുതം ശ്രീലങ്കയിലെ സിഗിരിയയുടേയത്ര കാത്തുസൂക്ഷിക്കുന്ന കുറഞ്ഞ സ്ഥലങ്ങളേ ലോകത്തുണ്ടാവൂ. എ.ഡി അഞ്ചാം നൂറ്റാണ്ടിലുണ്ടാക്കിയ പൂന്തോട്ടങ്ങളും, കൊട്ടാരങ്ങളും നിങ്ങള്‍ക്ക് ലയണ്‍ റോക്ക് എന്നറിയപ്പെടുന്ന സിഗിരിയയില്‍ കാണാം.
ഗിസയിലെ പിരമിഡുകള്‍
ലോകത്തുള്ള ഏത് കാഴ്ചയും ഒരുപാട് തവണ കണ്ടാല്‍ നമുക്ക് മടുക്കും. എന്നാല്‍ അങ്ങനെ മടുപ്പുണ്ടാക്കാത്ത ഒന്നുണ്ട് ഈ ലോകത്ത്. ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍. പഴയലോകാത്ഭുതങ്ങളില്‍ അവശേഷിക്കുന്ന ഒന്ന്. ബിസി 2560 നിര്‍മ്മിച്ച പിരമിഡുകള്‍ അതേ പ്രൗഡിയോടെ ഇന്നും ഇവിടെ കാണാം.
എംബയര്‍ സ്‌റ്റേറ്റ് ബില്‍ഡിംങ്
ആര്‍ട്ട് ഡെകോ ഡിസൈനിലുള്ള 102തട്ടുകളും 381 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം. 80ാം നിലയിലൂടെയുള്ള യാത്ര ജീവിതത്തിലെ വലിയൊരത്ഭുതമായിരിക്കും.
റിയോയിലെ പ്രതിമ
റിയോയില്‍ പ്രവേശിക്കുന്നയുടന്‍ തന്നെ നിങ്ങള്‍ക്ക് ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ ദൂരേ നിന്നേ കാണാം. അവസാനം നിങ്ങള്‍ ആ പ്രതിമയ്ക്കടുത്തെത്തുമ്പോല്‍ തീര്‍ച്ചയായും ഞെട്ടും.
മെക്‌സികോയിലെ കടലും മണലും, അമ്പലങ്ങളും കാടുകളും
ലോകത്തിലെ മനോഹരമായ കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് മെക്‌സികോ. കരീബിയന്‍ കടലും, വെള്ളമണല്‍ തീരങ്ങളുമുള്ള ടുലും, മായന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പികളുളള മനോഹരമായ തീരം. കടലും, കടല്‍ തീരവും, അതിനുചുറ്റും നിത്യഹരിതവനങ്ങളുമുള്ള സുന്ദരമായ സ്ഥലം.
ഇന്ന് ഹർത്തൽ  കട ഇല്ല  പിന്നെ   ഇന്ന് ചിഞ്ചു 2 പബ് നെ കൊന്നു 

2013 നവംബർ 16, ശനിയാഴ്‌ച

ഇന്ന് മറക്കാന്‍ പറ്റോത ദിവസംകൊണ്ട് ലോക ക്രിക്ക്റെലെ സച്ചിന്‍ വിരമിച്ചു 

2013 നവംബർ 15, വെള്ളിയാഴ്‌ച

കുട്ടികളെ ചതിക്കുന്ന ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ലിസ്‌റ്റെടുത്താല്‍ ചെറുതല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ആരാധകരായി ഇന്റര്‍നെറ്റില്‍ കയറുന്ന കുട്ടികള്‍ പിന്നെപ്പിന്നെ ഏത് വെബ്‌സൈറ്റിന്റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കന്മാരാവും. ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല. എത്രയൊക്കെ പറഞ്ഞു മനസിലാക്കിയാലും അപകടത്തില്‍ച്ചാടുന്നതു വരെ ഇവര്‍ കൂളായി ഇന്റര്‍നെറ്റിനെ സമീപിക്കുകയും ചെയ്യും. 

എന്തു വിവരവും ഫ്രീയായി ഇന്റര്‍നെറ്റിലൂടെ ലഭിക്കും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് ആവശ്യമില്ലാ ത്ത കാര്യങ്ങള്‍ പോലും അവരുടെ മുന്നിലേക്ക് എത്തുകയാണ്. സെക്ഷ്വല്‍, ഹേറ്റ്ഫുള്‍, വയലന്റ് സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടികളെ വീണ്ടും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും. ഇതൊക്കെ അപകടകരവും നിയമവിരുദ്ധവുമാണെന്ന് കുട്ടികള്‍ അറിയുന്നില്ല. ഒരു കുട്ടി കണ്ടെത്തുന്ന ഇത്തരം സൈറ്റുകള്‍ വളരെപ്പെട്ടെന്ന് ഒരു സൗഹൃദവലയത്തെ ഇതിലേക്ക് ആകര്‍ഷിക്കും. വാതുവയ്പുക ളും പണമിടപാട് ആവശ്യം വരുന്നതുമായ സൈറ്റുകളാണ് മറ്റൊരു ഭീഷണി. കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ നോക്കാന്‍ പാടുള്ളതല്ല. ഗാംബ്‌ളിങ് സൈറ്റുകള്‍ മിക്കവയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കും. അച്ഛനമ്മമാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗാംബ്‌ളിങ് നടത്തുന്ന കുട്ടികള്‍ ഇന്ന് ധാരാളം.

ചില വെബ്‌സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും വൈറസ് ഡെവലപ്‌മെന്റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്റര്‍നെറ്റ് എന്ന സേഫ് വേ. ഇമെയ്‌ലും ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും. വിശ്വാസം നേടിയെടുത്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരിട്ടു കാണാന്‍ സൗകര്യമൊരുക്കും. ഒരിക്കല്‍ പരസ്പരം കണ്ടുപോയാല്‍ കുട്ടിയുടെ ജീവിതം അവിടെ തീരുന്നു. ശാരീരികമായും മാനസികമായും കുട്ടിക്ക് നേരിടേണ്ടി വരുന്ന പീഡനം ചെറിയ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

കുട്ടിയുടെ ഇമെയ്ല്‍ അക്കൗണ്ടില്‍ വരുന്ന താഴ്ത്തിക്കെട്ടുന്ന തോ മാനഹാനിയുണ്ടാക്കുന്ന തോ ഭീഷണിയുടെ സ്വരത്തിലു ള്ളതോ ആയ മെയ്‌ലുകള്‍ അവരെ നെഗറ്റിവായി ബാധിക്കുന്നു. ചാറ്റ്‌റൂമില്‍ എത്തുന്ന മെസെജു കളും ഇതേ പ്രശ്‌നം സൃഷ്ടിക്കും. കുട്ടികളുടെ മാനസികനിലയെത്തന്നെ താറുമാറാക്കാന്‍ ഇത്തരം മെയ്‌ലുകള്‍ക്കു കഴിയുന്നു. കുട്ടികള്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍ വന്‍ പ്രശ്‌നങ്ങളായി മുതിര്‍ന്നവരേയും ബാധിക്കാം. മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുന്നതും സൈബര്‍ െ്രെകം തന്നെയാണ്. അത് കുറ്റകരം എന്നതു മാത്രമല്ല, മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിയമ വശങ്ങളേക്കാള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടി വരും. 

കുട്ടികള്‍ക്കും വേണം പ്രൈവസി. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. കുട്ടികളുടെ പെഴ്‌സണല്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. രക്ഷകര്‍ത്താക്കളുടെ സ മ്മതത്തോടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍, പേര്, വയസ്, സ്‌കൂളിന്റെ പേര്, കുടുംബം എന്നിവ യെക്കുറിച്ചൊന്നും പറയാന്‍ കുട്ടിക്കോ ചോദിക്കാന്‍ മറ്റുള്ളവര്‍ ക്കോ അധികാരമില്ല. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത് പിന്നീട് ഭീഷണികളായി തിരിച്ചടി ക്കും. മണിക്കൂറുകളോളം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്. അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തീര്‍ത്തുകളയുന്നത്. കുട്ടികളുടെ ക്രിയാത്മകത തളച്ചിടപ്പെടുകയാണ്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്റര്‍നെറ്റിനു മുന്നി ലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാ കും. ഭീഷണികളും പ്രശ്‌നങ്ങളും ഇനിയും അവസാനിക്കുന്നില്ല. എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്റര്‍നെറ്റ്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളുടെ രത്‌നച്ചുരുക്കം മാത്രമാണിത്
ഇന്നും ഒരു പണിയും ഇല്ല എന്നു പറഞ്ഞു കുട