2013 ഡിസംബർ 28, ശനിയാഴ്‌ച


ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. 

ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. 

ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ ഫോണിറക്കുന്നതിന് പകരം സ്വന്തമായി ഇന്ത്യയില്‍ കച്ചവടം നടത്തിക്കൂടേ എന്നായിരുന്നു ആ ബുദ്ധി. പിന്നെ താമസിച്ചില്ല ഇന്ത്യയിലേക്കുള്ള ഒ.ഡി.എം. ബിസിനസ് ജിയോണി പൂര്‍ണമായി നിര്‍ത്തി. 

2013 ന്റെ തുടക്കം മുതല്‍ കമ്പനി ജിയോണി എന്ന പേരില്‍ തന്നെ ഇന്ത്യയില്‍ ഫോണുകളിറക്കിത്തുടങ്ങി. വില കുറഞ്ഞ ചൈനഫോണുകള്‍ മാത്രം കണ്ടു ശീലിച്ച ഇന്ത്യക്കാര്‍ ആപ്പിള്‍ ഐഫോണിനോട് കിടപിടിക്കുന്ന ജിയോണിയുടെ സ്മാര്‍ട്‌ഫോണുകള്‍ കണ്ട് ശരിക്കും കിടുങ്ങിപ്പോയി. ഇലൈഫ് എന്ന സീരീസില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. 

മികച്ച ഡിസ്‌പ്ലേയും പെര്‍ഫോര്‍മന്‍സുമുള്ള ഇലൈഫ് ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടു. വര്‍ഷമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇലൈഫ് ഇ7എന്നൊരു ഫോണ്‍ കൂടി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുകയാണ് ജിയോണി.

1920 X1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍-എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കല്ലുകൊണ്ടുരച്ചാല്‍ പോലും പോറലേല്‍ക്കാത്ത തേഡ് ജനറേഷന്‍ ഗോറില്ല ഗ്ലാസ് കൊണ്ടാണിതിന്റെ സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്.







ഡിസ്‌പ്ലേയില്‍ മാത്രമല്ല ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഇ7 പുലി തന്നെ. 2.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി.റാം, അഡ്രിനോ 330 ജി.പി.യു. എന്നിവയാണ് ഫോണിലുളളത്. 

മൂന്ന് ജി.ബി. റാമുളള ഒരു വെര്‍ഷനും കമ്പനി ഇറക്കിയിട്ടുണ്ട്. മൂന്ന് ജി.ബി. റാമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് ഇ7 എന്ന് ജിയോണി അവകാശപ്പെടുന്നു. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വെര്‍ഷനുകള്‍ ഇ7നുണ്ട്. 

ഫോട്ടോയെടുപ്പ് ഇഷ്ടപ്പെടുന്നവരെയും ഇ7 നിരാശരാക്കുന്നില്ല. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 

കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഇ7ല്‍ 2500 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

കറുപ്പ്, വെളുപ്പ്, നീല,പച്ച,മഞ്ഞ,ഓറഞ്ച്,പിങ്ക് നിറങ്ങളിലെത്തുന്ന ഈ ഫോണ്‍ പുതുവര്‍ഷത്തില്‍ രാജ്യം മുഴുവന്‍ വല്പനയ്‌ക്കെത്തും. 16 ജി.ബി. വെര്‍ഷന് 26,999 രൂപയും 32 ജി.ബി. വെര്‍ഷന് 29,999 രൂപയുമാണ് വില (

2013 ഡിസംബർ 22, ഞായറാഴ്‌ച

ദിവ്യ നെ 3 അമടു പ്രസവ വേകാൻ കൊടുങ്ങല്ലൂര് ഹോസ്പിറ്റലിൽ ചെര്ടി 
അന്ന് എന്‍റെ സൌരയുഥത്തിന്‍റെ കേന്ദ്രം 7 ബി യില്‍ രണ്ടാം ബെഞ്ചിന്‍റെ അറ്റത്തായിരുന്ന കാലത്ത്
കണ്ണീരും ചോരയും വിയര്‍പ്പും നെടുവീര്‍പ്പും കൊട്ടുവായും കൂര്‍ക്കം വലിയും മിക്സ് ചെയ്ത് എഴുതിയ കടിഞ്ഞുല്‍ പ്രേമലേഖനം
സൂര്യനു ചുറ്റും നട്ടം തിരിയുന്ന 9 ഗ്രഹങ്ങളെ വരഞ്ഞിട്ട ആ വൃത്തിയുള്ള നോട്ടുബുക്കിലെക്ക് ആരും കാണാതെ തിരുകിക്കയറ്റിയതും;
സ്പെയിനില്‍ നിന്നും ഭുമിയെ ചുറ്റാന്‍ പുറപ്പെട്ട മെഗല്ലന്‍റെ കഥ പഠിച്ച ഒരു പിരീഡിന് ശേഷം 
എന്‍റെ ലേഖനം അവള്‍ വഴി ക്ലാസ് ടിച്ചര്‍ രാജഗോപാലന്‍ മാഷിലെക്കും, അവിടെ നിന്നും ഹെട്മാഷിലെക്കും എത്തിയ കാര്യം ഞാന്‍ അറിഞ്ഞതും
കൈവെള്ളയില്‍ കൊള്ളിയാന്‍ മിന്നിയതും 
ചുരുട്ടിക്കുട്ടിയ പ്രേമലേഖനം എന്‍റെ മുഖത്തേക്കും മെഗല്ലന്‍റെ കപ്പല്‍ സ്പെയിന്‍ തുറമുഖത്തേക്കും തിരിച്ചെത്തിയതും കഴിഞ്ഞിട്ടിത്രയായിട്ടും; എന്‍റെ ഭൂമി ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടും; ഇപ്പോഴും തോന്നും ഭുമിയെ ഒന്നുകൂടി ചുറ്റി വന്നാലോ എന്ന്

2013 ഡിസംബർ 8, ഞായറാഴ്‌ച

കോണ്‍ഗ്രസ് നെ 3 ഏടത്ടു ബി ജ പി തോല്പിച്ചു നു പരാജള്‍ പോര ത റ പറ്റിച്ചു
  അതിലും എല്ലാ തിലും വലുതു ആം ആദ്മി പാര്‍ടിയുടെ ഗംബിര വിജയമാണ് 

2013 നവംബർ 17, ഞായറാഴ്‌ച

അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് പിന്നാലെയുണ്ട്



വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം കത്തിക്കയറുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്ത്തിയിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസിലുളള സ്ഥാനം അദ്ദേഹത്തിന് അരക്കിട്ട് ഉറപ്പിക്കാന് കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്ന് കാത്തിരുന്നു കാണാം.

കേരളത്തില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സ്മാര്ട്ട് സിറ്റി യാഥാര്ത്ഥ്യവമാക്കി കൊണ്ട് വി.എസ് തന്റെ ആദ്യ ഗോള്‍ നേടി. ഭൂമിയുടെ സ്വതന്ത്രാവകാശം നല്കില്ല എന്ന വി.എസിന്റെ ആവശ്യം നേടി എടുക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇൌ ആവശ്യത്തിന് മുന്നില്‍ ടീകോം പ്രതിനിധികള്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു. വി.എസിന്റെ ഇൌ നേട്ടം അദ്ദേഹത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കിടയിലും പ്രിയങ്കരനാക്കി. സ്മാര്ട്ട് സിറ്റി വി.എസിന് ലഭിച്ച പൊന്‍ തൂവല്‍ തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വന്തം പാര്ട്ടിക്കാരനുമായ പി.ശശിക്കെതിരെയായിരുന്നു വി.എസിന്റെ അടുത്ത ഗോള്‍. ശശിക്കെതിരെ ഉയര്ന്ന് അഴിമതി ആരോപണങ്ങള്ക്കെതിരെ വി.എസ് കൈക്കൊണ്ട കടുത്ത നിലപാടുകള്‍ മൂലം ശശിക്ക് ഒടുവില്‍ പാര്ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ച്ച് പോകേണ്ട സ്ഥിതിവരെ എത്തിച്ചേര്ന്നു . വി.എസിന്റെ ഇൌ നിലപാടുകള്‍ സ്വന്തം പാര്ട്ടിക്കും അത്ര ദഹിച്ചിട്ടുണ്ടാകില്ല. എങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സാധാരണ മലയാളി മനസില്‍ വി.എസിന് വീണ്ടുംസ്ഥാനം ഉറപ്പിക്കാനായി.

ഇപ്പോഴിതാ രണ്ട് ദശാബ്ദക്കാലത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളക്ക് ഒരു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്നതിനും വി.എസ് കാരണക്കാരനായി. 2003 ല്‍ ഹൈക്കോടതി ബാലകൃഷ്ണപിളളയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വി.എസ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇടമലയാറില്‍ ടണല്‍ നിര്മ്മിക്കുന്നതിന് ഒൌദ്യോഗിക പദവി ദുരുപയോഗം ചെയത് മുന്പത്തേതിനേക്കാള്‍ ഏഴിരട്ടി തുകക്ക് കരാര്‍ നല്കി എന്നതാണ് പിളളക്കെതിരെയുളള കേസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളളക്ക് ജയിലില്‍ പോകേണ്ടിവരും.

സ്വന്തം പാര്ട്ടിക്കാര്ക്കും ഇപ്പോള്‍ വി.എസിനെ പേടിയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവരെ വെറുതെ വിടില്ലെന്ന് വി.എസ് പറഞ്ഞു കഴിഞ്ഞു. ഇടമലയാര്‍ കേസിലേതുപൊലെ പാമോയില്‍ കേസിലും അഴിമതിക്കാരെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് വി.എസ് വ്യക്തമാക്കി . ലാവ്ലിന്‍, ഐസ്ക്രീം പാര്ലര്‍ പെണ്വാിണിഭം തുടങ്ങി നിരവധിക്കേസുകള്‍ ഇനിയുമുണ്ട്. അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് എന്ന രാഷ്ട്രീയ പോരാളി പിന്നാലെയുണ്ട്.

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു



സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

ലോകത്തിലെ മനോഹരമായ പത്ത് സ്ഥലങ്ങള്‍





ലോകത്ത് മനോഹരമായ സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഇതില്‍ ഏതൊക്കെ സ്ഥലങ്ങളാണ് എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയുണ്ട്. എങ്കിലും ലോകത്തിലെ ചില സ്ഥലങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ആകര്‍ഷിക്കും. അത്തരം ചില സ്ഥലങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.
കനേഡിയന്‍ കുന്നുകള്‍
കനേഡിയന്‍ മലനിരകളിലൂടെയുള്ള ഒരു ട്രെയിന്‍ യാത്ര, ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, മലനിരയുടെ മുകളിലത്തെ മഞ്ഞും ഒരുപാട് സീനറികള്‍ നമ്മുടെ മനസില്‍ വരച്ചുവയ്ക്കാന്‍ സഹായിക്കും.
തെക്കന്‍ ദ്വീപുകള്‍
ന്യൂസിലാന്റിലെ കൈകൗറയിലെ ചെറിയ തീരദേശ ഗ്രാമമായ ക്രസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കണം. മഞ്ഞ് മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തീരം. ചെറുതിമിംഗലങ്ങളും, ഡോള്‍ഫിനുകളും ധാരാളം കാണപ്പെടുന്ന ലോകത്തിലെ ഏക പ്രദേശമാണ് കൈകൗറ.
സാംമ്പിയയും സിംബാവെയും
ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാംമ്പിയയിലെത്തണം. വിക്ടോറിയ വെള്ളച്ചാട്ടം തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.
ബ്ലൂലഗുണ്‍
ഐസ് ലാന്റിലെ ബ്ലൂ ലഗൂണിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വരെ നമ്മള്‍ മറന്നുപോകും. കണ്‍മുന്നില്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ നാം നന്നേ ബുദ്ധിമുട്ടും.
ഗ്രേറ്റ് ബാരിയര്‍ റീഫ്
ഓസ്‌ത്രേലിയയിലെ 1,600 മൈല്‍ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പുറത്തുനിന്നുമാത്രമേ കാണാന്‍ കഴിയൂ. സ്‌കുബയില്‍ നിന്നും ഈ റീഫിനുചുറ്റുമുള്ള ഒരു ബോട്ട് യാത്ര മാന്ത്രികാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. തണുത്തവെള്ളത്തിന്റെ ഇക്കിളിപ്പെടുത്തലും, മത്സ്യങ്ങളുടെ തുള്ളിച്ചാട്ടവും നിങ്ങള്‍ക്ക് ഒരിക്കലുമറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.
സിഗിരിയയിലെ സൂര്യോദയം
പ്രകൃതിയുടെ അത്ഭുതം ശ്രീലങ്കയിലെ സിഗിരിയയുടേയത്ര കാത്തുസൂക്ഷിക്കുന്ന കുറഞ്ഞ സ്ഥലങ്ങളേ ലോകത്തുണ്ടാവൂ. എ.ഡി അഞ്ചാം നൂറ്റാണ്ടിലുണ്ടാക്കിയ പൂന്തോട്ടങ്ങളും, കൊട്ടാരങ്ങളും നിങ്ങള്‍ക്ക് ലയണ്‍ റോക്ക് എന്നറിയപ്പെടുന്ന സിഗിരിയയില്‍ കാണാം.
ഗിസയിലെ പിരമിഡുകള്‍
ലോകത്തുള്ള ഏത് കാഴ്ചയും ഒരുപാട് തവണ കണ്ടാല്‍ നമുക്ക് മടുക്കും. എന്നാല്‍ അങ്ങനെ മടുപ്പുണ്ടാക്കാത്ത ഒന്നുണ്ട് ഈ ലോകത്ത്. ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍. പഴയലോകാത്ഭുതങ്ങളില്‍ അവശേഷിക്കുന്ന ഒന്ന്. ബിസി 2560 നിര്‍മ്മിച്ച പിരമിഡുകള്‍ അതേ പ്രൗഡിയോടെ ഇന്നും ഇവിടെ കാണാം.
എംബയര്‍ സ്‌റ്റേറ്റ് ബില്‍ഡിംങ്
ആര്‍ട്ട് ഡെകോ ഡിസൈനിലുള്ള 102തട്ടുകളും 381 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം. 80ാം നിലയിലൂടെയുള്ള യാത്ര ജീവിതത്തിലെ വലിയൊരത്ഭുതമായിരിക്കും.
റിയോയിലെ പ്രതിമ
റിയോയില്‍ പ്രവേശിക്കുന്നയുടന്‍ തന്നെ നിങ്ങള്‍ക്ക് ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ ദൂരേ നിന്നേ കാണാം. അവസാനം നിങ്ങള്‍ ആ പ്രതിമയ്ക്കടുത്തെത്തുമ്പോല്‍ തീര്‍ച്ചയായും ഞെട്ടും.
മെക്‌സികോയിലെ കടലും മണലും, അമ്പലങ്ങളും കാടുകളും
ലോകത്തിലെ മനോഹരമായ കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് മെക്‌സികോ. കരീബിയന്‍ കടലും, വെള്ളമണല്‍ തീരങ്ങളുമുള്ള ടുലും, മായന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പികളുളള മനോഹരമായ തീരം. കടലും, കടല്‍ തീരവും, അതിനുചുറ്റും നിത്യഹരിതവനങ്ങളുമുള്ള സുന്ദരമായ സ്ഥലം.
ഇന്ന് ഹർത്തൽ  കട ഇല്ല  പിന്നെ   ഇന്ന് ചിഞ്ചു 2 പബ് നെ കൊന്നു 

2013 നവംബർ 16, ശനിയാഴ്‌ച

ഇന്ന് മറക്കാന്‍ പറ്റോത ദിവസംകൊണ്ട് ലോക ക്രിക്ക്റെലെ സച്ചിന്‍ വിരമിച്ചു 

2013 നവംബർ 15, വെള്ളിയാഴ്‌ച

കുട്ടികളെ ചതിക്കുന്ന ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ലിസ്‌റ്റെടുത്താല്‍ ചെറുതല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ആരാധകരായി ഇന്റര്‍നെറ്റില്‍ കയറുന്ന കുട്ടികള്‍ പിന്നെപ്പിന്നെ ഏത് വെബ്‌സൈറ്റിന്റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കന്മാരാവും. ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല. എത്രയൊക്കെ പറഞ്ഞു മനസിലാക്കിയാലും അപകടത്തില്‍ച്ചാടുന്നതു വരെ ഇവര്‍ കൂളായി ഇന്റര്‍നെറ്റിനെ സമീപിക്കുകയും ചെയ്യും. 

എന്തു വിവരവും ഫ്രീയായി ഇന്റര്‍നെറ്റിലൂടെ ലഭിക്കും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് ആവശ്യമില്ലാ ത്ത കാര്യങ്ങള്‍ പോലും അവരുടെ മുന്നിലേക്ക് എത്തുകയാണ്. സെക്ഷ്വല്‍, ഹേറ്റ്ഫുള്‍, വയലന്റ് സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടികളെ വീണ്ടും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും. ഇതൊക്കെ അപകടകരവും നിയമവിരുദ്ധവുമാണെന്ന് കുട്ടികള്‍ അറിയുന്നില്ല. ഒരു കുട്ടി കണ്ടെത്തുന്ന ഇത്തരം സൈറ്റുകള്‍ വളരെപ്പെട്ടെന്ന് ഒരു സൗഹൃദവലയത്തെ ഇതിലേക്ക് ആകര്‍ഷിക്കും. വാതുവയ്പുക ളും പണമിടപാട് ആവശ്യം വരുന്നതുമായ സൈറ്റുകളാണ് മറ്റൊരു ഭീഷണി. കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ നോക്കാന്‍ പാടുള്ളതല്ല. ഗാംബ്‌ളിങ് സൈറ്റുകള്‍ മിക്കവയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കും. അച്ഛനമ്മമാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗാംബ്‌ളിങ് നടത്തുന്ന കുട്ടികള്‍ ഇന്ന് ധാരാളം.

ചില വെബ്‌സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും വൈറസ് ഡെവലപ്‌മെന്റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്റര്‍നെറ്റ് എന്ന സേഫ് വേ. ഇമെയ്‌ലും ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും. വിശ്വാസം നേടിയെടുത്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരിട്ടു കാണാന്‍ സൗകര്യമൊരുക്കും. ഒരിക്കല്‍ പരസ്പരം കണ്ടുപോയാല്‍ കുട്ടിയുടെ ജീവിതം അവിടെ തീരുന്നു. ശാരീരികമായും മാനസികമായും കുട്ടിക്ക് നേരിടേണ്ടി വരുന്ന പീഡനം ചെറിയ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

കുട്ടിയുടെ ഇമെയ്ല്‍ അക്കൗണ്ടില്‍ വരുന്ന താഴ്ത്തിക്കെട്ടുന്ന തോ മാനഹാനിയുണ്ടാക്കുന്ന തോ ഭീഷണിയുടെ സ്വരത്തിലു ള്ളതോ ആയ മെയ്‌ലുകള്‍ അവരെ നെഗറ്റിവായി ബാധിക്കുന്നു. ചാറ്റ്‌റൂമില്‍ എത്തുന്ന മെസെജു കളും ഇതേ പ്രശ്‌നം സൃഷ്ടിക്കും. കുട്ടികളുടെ മാനസികനിലയെത്തന്നെ താറുമാറാക്കാന്‍ ഇത്തരം മെയ്‌ലുകള്‍ക്കു കഴിയുന്നു. കുട്ടികള്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍ വന്‍ പ്രശ്‌നങ്ങളായി മുതിര്‍ന്നവരേയും ബാധിക്കാം. മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുന്നതും സൈബര്‍ െ്രെകം തന്നെയാണ്. അത് കുറ്റകരം എന്നതു മാത്രമല്ല, മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിയമ വശങ്ങളേക്കാള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടി വരും. 

കുട്ടികള്‍ക്കും വേണം പ്രൈവസി. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. കുട്ടികളുടെ പെഴ്‌സണല്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. രക്ഷകര്‍ത്താക്കളുടെ സ മ്മതത്തോടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍, പേര്, വയസ്, സ്‌കൂളിന്റെ പേര്, കുടുംബം എന്നിവ യെക്കുറിച്ചൊന്നും പറയാന്‍ കുട്ടിക്കോ ചോദിക്കാന്‍ മറ്റുള്ളവര്‍ ക്കോ അധികാരമില്ല. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത് പിന്നീട് ഭീഷണികളായി തിരിച്ചടി ക്കും. മണിക്കൂറുകളോളം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്. അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തീര്‍ത്തുകളയുന്നത്. കുട്ടികളുടെ ക്രിയാത്മകത തളച്ചിടപ്പെടുകയാണ്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്റര്‍നെറ്റിനു മുന്നി ലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാ കും. ഭീഷണികളും പ്രശ്‌നങ്ങളും ഇനിയും അവസാനിക്കുന്നില്ല. എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്റര്‍നെറ്റ്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളുടെ രത്‌നച്ചുരുക്കം മാത്രമാണിത്
ഇന്നും ഒരു പണിയും ഇല്ല എന്നു പറഞ്ഞു കുട 
വിപിന്‍‌ദാസ് ക്കായി നിര്‍വചനങ്ങളൊന്നും ഇംഗ്ലീഷ് ല്‍‌ കണ്ടെത്തിയില്ല.

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെടെണ്ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്റര്‍നെറ്റും,ഗെയിംസും  ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു "ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെട്ടറും ,ബ്ലാങ്കറ്റും ,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.... ,കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിഡേയ്സ്  എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " . അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്." ക്രിസ്തുമസോ???ആ ദിവസം വിന്റെര്‍ ഹോളിഡേയ്സ്നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? " ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലേക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍ "എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ " എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറൊരു അറ്റ്രാക്ഷന്‍  ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല . ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്നാ ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെഡി .

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്റെ ടൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച്  വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്ഷം എന്ന് പറഞ്ഞു സാന്താക്ലോസ്സിന്റെ മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??
മലക് പോകാന്‍ മലിട്ടികേണു
സ്ക്കൂളില്‍നിന്നും വന്നു കഴിഞ്ഞാല്‍  നേരെ കമ്പ്യൂട്ടറിന്‍റെടുത്തേയ്ക്കാണ്     ഉണ്ണിക്കുട്ടന്‍ പോകുന്നത്.  കമ്പ്യൂട്ടറില്‍  ഗെയിം കളിയ്ക്കാനിരുന്നാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഊണും ഇല്ല ഉറക്കവും ഇല്ലഎന്നും അമ്മയുടെയടുക്കല്‍നിന്നും വഴക്കും കേള്‍ക്കും..അന്നും കുറേ നേരമായിട്ടു കാണാഞ്ഞിട്ടാണ് ഉണ്ണിക്കുട്ടനെ തേടി അമ്മ   മുറിയിലേയ്ക്കു വന്നത്.

അമ്മ അവനോടു പറഞ്ഞുഉണ്ണിക്കുട്ടാ  കമ്പ്യൂട്ടറിലെ കളി   മതിയാക്ക് മോനെ പുറത്തു പോയി കളിയ്ക്ക്.എപ്പോഴുംഇതിലിങ്ങനെ കളിച്ചാല്‍ കണ്ണിനു കേടാ.ഉണ്ണിക്കുട്ടന്‍പറഞ്ഞുഅമ്മ പൊയ്ക്കൊദേ ഒരു കളി കൂടിഅതു കഴിഞ്ഞാലിപ്പം വരാംഅടുത്ത കളിയും ഉണ്ണിക്കുട്ടന്‍  കളിച്ചുഴിഞ്ഞുപിന്നെ വിചാരിച്ചു.ഒരു കളി കൂടി കഴിയട്ടെ.
 അപ്പോളാണ് ഒരു വിളി കേട്ടത്.ഉണ്ണിക്കുട്ടാ..ഉണ്ണിക്കുട്ടന്‍തിരിഞ്ഞും മറിഞ്ഞും നോക്കിഈ കംപ്യൂട്ടറില്‍നിന്നാണല്ലോ തന്നെ വിളിയ്ക്കുന്നത്.
  ആ അതെ ഞാന്‍തന്നെയാണ്നീ കളിയ്ക്കുന്ന കംപ്യൂട്ടര്‍തന്നെനിനക്കറിയുമോ.. ഒരുപാടു നേരം എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍എനിയ്ക്കും കുഴപ്പമാണെന്നുള്ളത്എന്‍റെ ഉള്ളിലും പല സാധനങ്ങളുമുണ്ട്.  ഇങ്ങനെ ഇടതടവില്ലാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി ചത്തു പോകുംഎനിയ്ക്കും ഒരു വിശ്രമമൊക്കെ വേണ്ടേ...
ഉണ്ണിക്കുട്ടന്‍ ചോദിച്ചുകമ്പ്യൂട്ടര്‍ചങ്ങാതീ എന്തൊക്കെയാണീപ്പറയുന്നത്അപ്പോള്‍വീണ്ടുംകമ്പ്യൂട്ടറിനകത്തുനിന്നും പറയാന്‍തുടങ്ങി.
           ഉണ്ണിക്കുട്ടാ..കേട്ടോളൂ. എനിയ്ക്കും ഒരുഹൃദയമുണ്ട്.  ഉണ്ണിക്കുട്ടനാകെ സംശയമായി. അവനതിശയത്തില്‍ ചോദിച്ചു.  ചങ്ങാതീ..നിനക്കും ഹൃദയമുണ്ടെന്നോ..  കമ്പ്യൂട്ടറുടനെ പറഞ്ഞു. അതെ. പ്രൊസസ്സെറെന്നാണ് ആള്‍ക്കാരതിനെ വിളിയ്ക്കുന്നത്നിരന്തരമായി എന്നെ പ്രവര്‍ത്തിപ്പിച്ചോണ്ടിരുന്നാല്‍ കുറേ കഴിയുമ്പോളത് ഒരുപാടു ചൂടാകുംഅതു തണുക്കാന്‍ ഫാനൊക്കെ അകത്തു പിടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേചൂടുകൂടി വന്നാല്‍അതങ്ങു ചത്തുപോകും.
പിന്നെയോ...എനിയ്ക്കും ഒരു തലച്ചോറുണ്ട്.ഉണ്ണിക്കുട്ടന് സംശയമായി . അയ്യോ നിനക്കും തലച്ചോറുണ്ടെന്നോ. ഉണ്ണിക്കുട്ടന് അതിശയമായി. അപ്പോള്‍ വീണ്ടും കമ്പ്യൂട്ടറു പറഞ്ഞു--  ഉണ്ണിക്കുട്ടനു വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലേ?  ആള്‍ക്കാരതിനെ റാമെന്നും മെമ്മറിയെന്നും ഒക്കെയാണു പറയുന്നത്. അതും ഒരു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കേടാകും.
എന്‍റെ തലച്ചോറു പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ നിങ്ങളു പറയും ഞാന്‍ തൂങ്ങി നില്‍ക്കുന്നെന്ന്.
ഇതേപോലെ എന്‍റെയുള്ളില്‍ നിങ്ങളുടെ അവയവങ്ങളെ പോലെ തന്നെ കുറേ സാധനങ്ങളുണ്ട്. നിരന്തരം ഒരു വിശ്രമവും തരാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി പ്രവര്‍ത്തിക്കാതെ യാകും. അപ്പോള്‍ നിങ്ങളുപറയും കംപ്യൂട്ടറിന്‍റെ പണി തീര്‍ന്നു. അതു ചത്തുപോയി എന്നൊക്കെ.ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍ കംപ്യൂട്ടറിന്‍റെ മദര്‍ ബോര്‍ഡു ചത്തു. ഹാര്‍ഡ് ഡിസ്ക്കു ചത്തു. പവര്‍ സപ്ലൈ പോയി എന്നൊക്കെയാണ്  അപ്പോള്‍ നിങ്ങളു പറയുന്നത്.
ഇത്രയും കേട്ടപ്പോള്‍  ഉണ്ണിക്കുട്ടന്‍പറഞ്ഞുചങ്ങാതീ എന്‍റ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍നിനക്ക് ഒരു വിശ്രമവും തരാതെ ഇങ്ങനെ കളിച്ചു കൊണ്ടിരുന്നത്.
അപ്പോള്‍  വീണ്ടും കമ്പ്യൂട്ടര്‍  ഉണ്ണിക്കുട്ടനോടു പറഞ്ഞുഉണ്ണിക്കുട്ടാ ഒരു കാര്യം കൂടി ഞാന്‍പറയാംപരമ രഹസ്യമാ.. പിന്നെ കുറേ നേരം എന്‍റെ കണ്ണ്--- എന്നു പറഞ്ഞാല്‍നിങ്ങളു കാണുന്ന ഈ സ്ക്രീനില്ലെ അത് ചൂടായിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു തരം അപകടകാരിയായ രശ്മികള്‍വരും അതും നിങ്ങടെ കണ്ണിനു കേടാ കേട്ടോഅതുകൊണ്ട് ആവശ്യത്തിനു മാത്രം നിങ്ങളെന്നോട് കളിയ്ക്കുക.അല്ലാത്തപ്പോളെന്നെ വിശ്രമിയ്ക്കാനനുവദിക്കുക.അതാണ്  നിങ്ങള്‍ക്കും എനിയ്ക്കും നല്ലത്.ഉണ്ണിക്കുട്ടന്‍പറഞ്ഞുശരി ചങ്ങാതീനീയൊരു നല്ല ചങ്ങാതി തന്നെയാഇത്രയും നല്ല കാര്യങ്ങളും നീ എനിയ്ക്കു പറഞ്ഞു തന്നല്ലോഇനിയും ഞാനാവശ്യത്തിനു മാത്രമെ നിന്നെ പ്രവര്‍ത്തിപ്പിക്കുകയുള്ളുപിറ്റെ ദിവസം തൊട്ട് ഉണ്ണിക്കുട്ടന്‍ വൈകിട്ടു വന്നാല്‍  കൂട്ടുകാരുമായി മുറ്റത്തും പറമ്പിലുമൊക്കെ പോയി കളിച്ചു തുടങ്ങി.വളരെ കുറച്ചു സമയം അത്യാവശ്യത്തിന് വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ മാത്രം കംപ്യൂട്ടറുപയോഗിച്ചു

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

എയര്‍ബാഗ് തകരാര്‍; 34 ലക്ഷം കാ‍റുകള്‍ തിരികെ വിളിച്ചു
എയര്‍ബാഗ് സംവിധാനത്തിന് തകരാറുള്ളതായി സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാണ കമ്പനികളായ ഹോണ്ട, ടൊയോട്ട, നിസാന്‍, മാസ്ഡ എന്നിവ 34 ലക്ഷം കാറുകള്‍ വിപണിയില്‍നിന്നും തിരിച്ചു വിളിച്ചതായി റിപ്പോര്‍ട്ട്.

കമ്പനി ചെലവില്‍ തകരാര്‍ പരിഹരിച്ചു കൊടുക്കുന്നതിനായാണിത്. ടൊയോട്ട 17.3 ലക്ഷം കാറുകളും ഹോണ്ട 11.3 ലക്ഷം കാറുകളും നിസാന്‍ 5 ലക്ഷം കാറുകളും മാസ്ഡ 45000 കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്.

ജാപ്പനീസ് കാറുകളിലെ ഒരു ഘടകം എയര്‍ബാഗ് വികസിക്കുന്പോള്‍ പൊട്ടിച്ചിതറാന്‍ ഇടയാക്കുന്നതാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെതിനെ തുടര്‍ന്നാണ് തകരാര്‍ പരിഹരിച്ചു കൊടുക്കാന്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.