2014 ഫെബ്രുവരി 5, ബുധനാഴ്‌ച

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കൂ


Reporter 
ഗര്‍ഭിണികള്‍ക്ക് ഏറ്റവും ശ്രദ്ധവേണ്ട സമയമാണ് ആദ്യ മാസങ്ങളും പ്രസവമടുക്കുന്ന സമയവും. ഇതില്‍ പസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫ് ളൂയിഡ് പ്പെടുക തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും. എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.



വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്‌റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്‍ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.

പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും

ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്‍ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.
- See more at: http://pravasini.com/index.php?page=mycatpage&pid=2572&cid=17#sthash.H3Usp3hC.dpuf

ഗര്‍ഭകാലത്തെ ആഹാരരീതികള്‍


Reporter 
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്. കലോറി, കാത്സ്യം, അയണ്‍, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണം ഗര്‍ഭിണി കഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ പ്രസവശേഷം അമ്മയ്ക്ക് വിളര്‍ച്ച, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പ്രസവശേഷം ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട അയണ്‍, കാത്സ്യം, പ്രോട്ടീന്‍ മുതലായവ ശരീരത്തിനു ലഭിച്ചിരിക്കണം.

ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കണോ

ഗര്‍ഭകാലത്ത് ഏകദേശം 611 കിലോവരെ ഭാരം കൂടാറുണ്ട്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം തന്നെയോ അല്ലെങ്കില്‍ അല്പം കൂടുതലോ മതിയാകും ആദ്യത്തെ മൂന്നുമാസം. അതായത് ഏകദേശം 85 കലോറിവരെ. പിന്നീടുള്ള മാസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. പോഷകങ്ങള്‍ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത് ഗര്‍ഭിണികളില്‍ കൂടുതലായിരിക്കും. അതുപോലെ സെറം ലിപിട് അളവും ഗര്‍ഭിണികളില്‍ അധികമാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇതിനു കാരണം.

ഊര്‍ജ്ജവും അന്നജവും

ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമുള്ളതിലും 85 കലോറി കൂടുതലായിരിക്കണമെന്ന് പറയുന്നു.

ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും ഗര്‍ഭിണിക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതാണ്.

മാംസ്യം

ഏകദേശം 925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ. ഇതിനായി പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം, മത്സ്യം മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഒരു കപ്പ് (75 ഗ്രാം) വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കരു എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തത തൂക്കക്കുറവുള്ള കുട്ടി ജനിക്കുന്നതിന് കാരണമാകാം. പ്രോട്ടീന്റെ അളവ് കൂടുന്നതും അപകടകരമാണ്. അത് ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 75 100 ഗ്രാം പയറുവര്‍ഗങ്ങള്‍, പരിപ്പ് മുതലായവ ഇക്കൂട്ടര്‍ കൂടുതലായി ഉള്‍പ്പെടുത്തണം.

കൊഴുപ്പുകള്‍

കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 3 ടേബിള്‍സ്പൂണ്‍5 ടേബിള്‍സ്പൂണ്‍ എണ്ണ മാത്രമേ ഒരുദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുകയും മറ്റ് പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക.

ഫോളിക് ആസിഡ്

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്. ഇത് ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് (എന്‍.ടി.ഡി) എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ബുദ്ധിമാന്ദ്യം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കും ഫോളിക് ആസിഡിന്റെ അഭാവം കാരണമാം.

ഫോളിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് മുതലായവയുടെ ഉപയോഗവും ഫോളിക് ആസിഡ് അടങ്ങിയ മള്‍ട്ടിവിറ്റാമിന്‍ ടാബ്‌ലെറ്റിന്റെ ഉപയോഗവും എന്‍.ടി.ഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ചുമന്ന രക്താണുക്കളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് കൂടിയേതീരു.

അയണ്‍

ഗര്‍ഭിണികളെ പൊതുവേ അലട്ടുന്ന ഒരു പ്രശ്‌നമാണ് വിളര്‍ച്ച. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഹിമോഗ്ലോബിന്റെ അളവ് കൂടുന്നതിന് അയണ്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ജനനസമയത്ത് പ്രായപൂര്‍ത്തിയായ ഒരാളുടെ ഹിമോഗ്ലോബിന്റെ അളവിനേക്കാള്‍ മൂന്നിരട്ടി കൂടുതലായിരിക്കും കുട്ടിയില്‍. അതിനാല്‍ ഗര്‍ഭിണികളിലെ അയണിന്റെ കുറവ് കുട്ടികളില്‍ അനീമിയയ്ക്കു കാരണമാകാം. മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, ഭാരക്കുറവുള്ള കുട്ടി എന്നിവയ്ക്കും കാരണമാകുന്നു.

ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ പച്ചക്കറികള്‍, മുട്ട, മീന്‍, പയറുവര്‍ഗങ്ങള്‍, അവല്‍, ഇലക്കറികള്‍, ശര്‍ക്കര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പാചകത്തിനായി ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. ഇതിലൂടെയും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതാണ്.

കാത്സ്യം

ഗര്‍ഭാവസ്ഥയില്‍ കാത്സ്യം ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കും കാത്സ്യം ആവശ്യമാണ്. അതിനാല്‍ കാത്സ്യം കൂടുതലുള്ള പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചെറിയമീനുകള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഞ്ഞപ്പുല്ല് മുതലായവ ഗര്‍ഭിണി ധാരാളമായി കഴിക്കണം.

ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടികളില്‍ ക്രിട്ടിനിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകും. അതിനാല്‍ അയഡിന്‍ കൂടുതലായി അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡിന്‍ ചേര്‍ന്ന ഉപ്പ് എന്നിവയിലൂടെ അയഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനാവും. ഉപ്പിന്റെ ഉപയോഗം ശരീരത്തിലെ ജലാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാലില്‍ നീരുള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.

ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സാധാരണ ഗര്‍ഭിണികളുടെ ഭക്ഷണക്രമമല്ല വേണ്ടത്. അവര്‍ക്ക്് ഭക്ഷണത്തില്‍ ചില ചിട്ടകള്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക്.

പ്രമേഹം

ഗര്‍ഭിണികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ഇവര്‍ പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ അവസ്ഥയില്‍ പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. മാത്രമല്ല സാധാരണ ഗര്‍ഭിണി കഴിക്കുന്നതിലും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വേണം. അരി, ഗോതമ്പ്, റവ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് കുറച്ച് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കണം. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാണെങ്കില്‍ ദിവസവും ഒരുപഴം കഴിക്കാവുന്നതാണ്.

അമിത രക്തസമ്മര്‍ദം

സാധാരണയായി 28 ആഴ്ചയ്ക്കു ശേഷമാണ് ഗര്‍ഭിണികളില്‍ അമിതരക്തസമ്മര്‍ദം കണ്ടുവരുന്നത്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അച്ചാര്‍, പപ്പടം, ഉണക്കമീന്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ രക്തസമ്മര്‍ദമുള്ള ഗര്‍ഭിണി ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം. പഴം, പച്ചക്കറികള്‍ എന്നിവ ധാരാളം ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം രക്തസമ്മര്‍ദം കുറയ്ക്കാന്‍ ലഘു വ്യായാമവും ചെയ്യണം.

അമിതവണ്ണം

അമിതവണ്ണം പല രോഗങ്ങളിലേക്കുമുള്ള എളുപ്പവഴിയാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയ്ക്കുള്ള പ്രധാന കാരണവും ഇതുതന്നെ. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും വഴി അമിതവണ്ണം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും 10 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാപ്പി, പെപ്‌സി, കോള മുതലായ സോഫ്ട്ഡ്രിങ്ക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്.

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ പയറുവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ഉദാഹരണമായി സോയാബീന്‍, കടല, പയര്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ അളവില്‍ മൂന്ന് നേരമായി ഭക്ഷണം കഴിക്കുന്നതിലും നല്ലത് കുറഞ്ഞ അളവില്‍ ആറ് തവണയായി കഴിക്കുന്നതാണ്. മൂന്നു തവണയുള്ള ആഹാരത്തിന്റെ ഇടവേളയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാം. ഇത് എണ്ണ അധികം കലര്‍ന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. അമിതവണ്ണമുള്ളവര്‍ ഉപ്പിന്റെയും എണ്ണയുടേയും അളവ് നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ജൂസായി കഴിക്കുന്നതിലും നല്ലത് അല്ലാതെ കഴിക്കുന്നതാണ്. ജൂസില്‍ അധികം മധുരം ചേര്‍ക്കുന്നതും നന്നല്ല. പഴങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവച്ചശേഷം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും സാലഡിന്റെ രൂപത്തില്‍ കഴിക്കുക. ഏതെങ്കിലും ഒരു പഴവര്‍ഗം മാത്രം കഴിക്കുന്നതിലും ഗുണപ്രദം വിവിധ പഴങ്ങള്‍ കഴിക്കുന്നതാണ്. ഗര്‍ഭിണികളിലെ മൂത്രത്തില്‍ അണുബാധ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിനുശേഷം അല്പം നടന്നശേഷം ഉറങ്ങുക. ഭക്ഷണവും പാനീയവും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ കഴിക്കുക. ചിലരില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചവരെ ഛര്‍ദി സാധാരണമാണ്. ഇത് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റ ഉടന്‍ ബിസ്‌ക്കറ്റ് പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫലപ്രദമാണ്
- See more at: http://pravasini.com/index.php?page=mycatpage&pid=1288&cid=17#sthash.GeBgfpol.dpuf

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

എന്താണ് പകര്‍പ്പുപേക്ഷ?

ഒരു പ്രോഗ്രാം (മറ്റ് സൃഷ്ടികളും) സ്വതന്ത്രമാക്കാനുള്ള പൊതുവായ വഴിയാണ് പകര്‍പ്പുപേക്ഷ. ഇത് ആ പ്രോഗ്രാമിന്റെ ഭാവിയിലെ പരിഷ്കരിച്ച വെര്‍ഷനുകളേയും സ്വതന്ത്രമാക്കുന്നു.
പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനുള്ള അവസരം നല്‍കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും, അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി അവര്‍ വിതരണം ചെയ്യും. അത് ലഭിക്കുന്ന ഉപയോക്താവിന് ആദ്യത്തെ പ്രോഗ്രാമര്‍ എഴുതിയ പ്രോഗ്രാം കാണാനുള്ള അവസരമുണ്ടായിരിക്കുകയില്ല. കാരണം ഇടനിലക്കാരന്‍ ആ സ്വാതന്ത്ര്യം എടുത്തുമാറ്റി.
എല്ലാ ഉപയോക്താക്കള്‍ക്കും ഗ്നൂ സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഗ്നൂ പ്രൊജക്റ്റ് കൊണ്ടുദ്ദേശികകുന്ന ലക്ഷ്യം. ഇടനിലക്കാര്‍ക്ക് സ്വാതന്ത്യം എടുത്തുമാറ്റാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍‍ക്ക് ധാരാളം ഉപയോക്താക്കളുണ്ടായേനെ. പക്ഷേ അങ്ങനെുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ല. അതുകൊണ്ട് ഗ്നൂ സോഫ്റ്റ് വെയര്‍ പൊതു മണ്ഡലത്തിലേക്ക് പ്രസിദ്ധപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ അതിനെ “പകര്‍പ്പുപേക്ഷ”യില്‍ ഉള്‍പ്പെടുത്തി. മാറ്റങ്ങള്‍ വരുത്തിയോ അല്ലാതയോ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് വീണ്ടും വിതരണം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്യം നല്‍കണം എന്നാണ് “പകര്‍പ്പുപേക്ഷ” പറയുന്നത്. ഓരോ ഉപയോക്താവിനും ഈ സ്വാതന്ത്യം ഉണ്ടാവണമെന്ന് പകര്‍പ്പുപേക്ഷ ഉറപ്പ് നല്‍കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ പകര്‍പ്പുപേക്ഷ മറ്റ് പ്രോഗ്രാമെഴുത്തുകാര്‍ക്കും പ്രചോദനം നല്‍കുന്നു. ഗ്നൂ C++ കമ്പൈലര്‍ പോലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ നിലനില്‍ക്കാന്‍ കാരണം തന്നെ ഇതാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രോഗ്രാമെഴുത്തുകാര്‍ക്ക് അതിനുള്ള അനുവാദവും പകര്‍പ്പുപേക്ഷ നല്‍കുന്നു. സര്‍വ്വകലാശാലകള്‍ക്ക് വേണ്ടിയോ, കമ്പനികള്‍ക്ക് വേണ്ടി തൊഴില്‍ ചെയ്യുന്ന ഇവരില്‍ ചിലര്‍ പ്രതിഫലത്തിനായി ജോലി ചെയ്യാന്‍ തയ്യാറാണ്. ചിലപ്പോള്‍ പ്രോഗ്രാമെഴുത്ത്കാര്‍ക്ക് തന്റെ ജോലി തന്റെ സമൂഹത്തെ സഹായിക്കണമെന്ന് ആഗ്രമുണ്ടെങ്കിലും ചിലപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിമാര്‍ക്ക് അത് കുത്തകയായി വെക്കാന്‍ ആയിരിക്കും ആഗ്രഹം.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വെര്‍ഷന്‍ രൂപമാറ്റം വരുത്തി കുത്തകയായി വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ അത്തരം അവസരങ്ങളില്‍ തൊഴിലുടമകളെ താക്കീത് ചെയ്യാറുണ്ട്. മിക്കപ്പോഴും തൊഴിലുടമകള്‍ കുത്തക നിയന്ത്രണം എടുത്തുകളഞ്ഞ് അവ സ്വതന്ത്രമായി പ്രസിദ്ധീകരിക്കും.
ഒരു പ്രോഗ്രാം പകര്‍പ്പുപേക്ഷ ആക്കണമെങ്കില്‍ അതിനെ ആദ്യം പകര്‍പ്പകവാശത്തില്‍ പ്രസിദ്ധീകരിക്കണം. അതിന് ശേഷം ഞങ്ങള്‍ വിതരണ നിബന്ധനകള്‍ കൂട്ടിച്ചേര്‍ക്കുന്നു. സോഴ്സ് കോഡിനെ എല്ലാവര്‍ക്കും ഉപയോഗിക്കാനും മാറ്റം വരുത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള നിയമപരമായ അവകാശം നല്‍കലുകളാണവ. അവ സോഴ്സ് കോഡിന് മാത്രമല്ല. അതില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന മറ്റ് പ്രോഗ്രാമുകള്‍ക്കും ബാധകമാണ്. പുനര്‍വിതരണ നിബന്ധനകള്‍ അതേപോലെ പിന്‍തുടരണം എന്ന് മാത്രം. അതായത്, സോഴ്സ് കോഡും സ്വാതന്ത്ര്യവും നിയമപരമായി വേര്‍തിരിക്കാന്‍ പറ്റാത്തതാണ്.
കുത്തക സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കവരുന്നു. ഞങ്ങള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് അവരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നു. അതിനാലാണ് ഞങ്ങള്‍ പേര് തിരിച്ചിട്ടത്, “പകര്‍പ്പവകാശ”ത്തെ “പകര്‍പ്പുപേക്ഷ”യാക്കി.
പകര്‍പ്പുപേക്ഷ എന്നത് പകര്‍പ്പവകാശം ഉപയോഗിക്കാനുള്ള വേറൊരു മാര്‍ഗ്ഗമാണ്. പകര്‍പ്പവകാശം ഉപേക്ഷിക്കണം എന്നല്ല അത് ഉദ്ദേശിക്കുന്നത്. സത്യത്തില്‍ പകര്‍പ്പവകാശം ഉപേക്ഷിച്ചാല്‍ പകര്‍പ്പുപേക്ഷക്ക് നിലനില്‍പ്പില്ല. “പകര്‍പ്പുപേക്ഷ” യുലെ “ഉപേക്ഷ” എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി വിട്ടുകളയുക എന്നല്ല. അത് പകര്‍പ്പവകാശത്തിന്റെ വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
പകര്‍പ്പുപേക്ഷ ഒരു പൊതു ആശയമാണ്. പൊതു ആശയങ്ങളെ അതേപടി നമുക്കുപയോഗിക്കാനാവില്ല. ആ ആശയത്തെ നിര്‍ദ്ദിഷ്‌ടമായി പ്രയോഗിക്കാനെ നിങ്ങള്‍ക്ക് കഴിയൂ. ഗ്നൂ പ്രോജക്റ്റില്‍, ഞങ്ങളുപയോഗിക്കുന്ന നിര്‍ദ്ദിഷ്‌ടമായ വിതരണ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഗ്നൂ ജനറല്‍ പബ്ലിക് ലെസന്‍സ് ലാണ്. ഇതിനെ ഗ്നൂ ജിപിഎല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ഗ്നൂ ജിപിഎല്ലിനെക്കുറിച്ച് ഒരു എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍താളും കൊടുത്തിട്ടുണ്ട്. എന്തുകൊണ്ട് എഫ് എസ് എഫ് പകര്‍പ്പവകാശ കര്‍ത്തവ്യങ്ങള്‍ സംഭാവകരില്‍ നിന്നും കിട്ടുന്നുഎന്ന് നിങ്ങള്‍ക്ക് വായിക്കാം.
പകര്‍പ്പുപേക്ഷയുടെ വേറൊരു പതിപ്പായ ഗ്നൂ അഫെറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (എജി.പി.എല്‍.) (എച് ടി എം എല്‍ ല്‍ ലഭ്യമാണ്ടെക്സ്റ്റ്ടെക്സ്റ്റിന്‍ഫോ തരം) സെര്‍വ്വറുകള്‍ക്കുപയോഗിക്കാനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെര്‍വ്വര്‍ നല്‍കുന്ന സേവനങ്ങളുടെ പരിഷ്കരണമുണ്ടായാല്‍ അതിന് കാരണമായ സോഴ്സ് കോഡും പൊതു ജനത്തിന് എത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
പകര്‍പ്പുപേക്ഷയുടെ തീവൃത കുറച്ച് ലളിതമാക്കിയ വേറൊരു രൂപമാണ് ഗ്നൂ ലെസ്സര്‍ ജനറല്‍ പബ്ലിക് ലെസന്‍സ്(എല്‍ജിപിഎല്‍)(, ടെക്സ്റ്റ്ടെക്സ്റ്റിന്‍ഫോ രീതി). ഗ്നൂ ലൈബ്രറികളില്‍കുറച്ചെണ്ണം ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. എല്‍ജിപിഎല്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അറിയാന്‍എന്തുകൊണ്ട് നിങ്ങളുടെ ലൈബ്രറികളില്‍ നിങ്ങള്‍ ലെസ്സര്‍ ജിപിഎല്‍ ഉപയോഗിക്കരുത് എന്ന ലേഖനം വായിക്കുക.
ഗ്നൂ ഫ്രീ ഡോകുമെന്റേഷന്‍ ലൈസന്‍സ് (എഫ്.ഡി.എല്‍.) (ടെക്സ്റ്റ്ടെക്സ്റ്റിന്‍ഫോ) എന്ന പകര്‍പ്പുപേക്ഷയുടെ രൂപം റഫറന്‍സ്‌ഗ്രന്ഥം, പാഠപുസ്തകങ്ങള്‍, മറ്റ് രേഖകള്‍ മാറ്റം വരുത്തിയോ അല്ലാതെയോ വാണിജ്യായോ അല്ലാതെയോ എല്ലാവര്‍ക്കും കോപ്പി ചെയ്യാനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന് നിയമ സാധുത നല്‍കുന്നു.
ഗ്നൂ സോഴ്സ് കോഡും റഫറന്‍സ്‌ഗ്രന്ഥങ്ങളും അതിനനുയോജ്യമായ ലൈസന്‍സ് ഉപയോഗിക്കുന്നു.
നിങ്ങള്‍ പകര്‍പ്പവകാശമുള്ളയാളാണെങ്കില്‍ നിങ്ങളുടെ ജോലിക്കും എളുപ്പത്തില്‍ ഉപയോഗിക്കാനുതകും വിധം ആണ് എല്ലാ ലൈസന്‍സുകളെല്ലാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിനായി ലൈസന്‍സ് മാറ്റം വരുത്തേണ്ട കാര്യമില്ല. ലൈസന്‍സിന്റെ ഒരു കോപ്പി നിങ്ങളുടെ സൃഷ്ടിയോടുകൂടി കൂട്ടിച്ചേര്‍ക്കുക. സോഴ്സ് കോഡില്‍ ലൈസന്‍സിലേക്ക് ചൂണ്ടുന്ന ഒരു നോട്ടും കൊടുക്കുക.
ഒരേ വിതരണ നിബന്ധനകള്‍ പല പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അവ എളുപ്പത്തില്‍ കോപ്പി ചെയ്ത് പല പ്രോഗ്രാമുകള്‍ക്ക് അതേപോലെ ഉപയോഗിക്കാം. അവക്കെല്ലാം ഒരേ വിതരണ നിബന്ധനകളുണ്ടാകുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. സാധാരണ ജിപിഎല്‍ ആയി മാറ്റം വരുത്തുവാനുള്ള ഒരു വ്യവസ്ഥ കൂടി ലെസ്സര്‍ ജിപിഎല്‍, വെര്‍ഷന്‍ 2, ല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങള്‍ക്ക് ജിപിഎല്‍ ഉള്ള ഒരു പ്രോഗ്രാമിലേക്ക് എല്‍ജിപിഎല്‍ കോഡ് കോപ്പിചെയ്യാനാവും. പൊരുത്തം സ്വയമേയുള്ളതാക്കാന്‍ വേണ്ടി ജിപിഎല്‍ വെര്‍ഷന്‍ 3 ന്റെ ഒരു അപവാദമായാണ് ലെസ്സര്‍ ജിപിഎല്ലിന്റെ വെര്‍ഷന്‍ 3 വികസിപ്പിച്ചിട്ടുള്ളത്.
നിങ്ങള്‍ക്ക് ഗ്നൂ ജിപിഎലോ, ഗ്നൂ എല്‍ജിപിഎല്ലോ ഉപയോഗിച്ച് നിങ്ങളുടെ പ്രോഗ്രാം പകര്‍പ്പുപേക്ഷ ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ ഉപദേശങ്ങള്‍ക്കായി ലൈസന്‍സ് നിര്‍ദ്ദേശങ്ങളുടെ താള് സന്ദര്‍ശിക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ലൈസന്‍സിന്റെ മുഴുവന്‍ എഴുത്തും ഉപയോഗിക്കുക. ഓരോന്നും സമഗ്രമായതാണ്, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.
നിങ്ങളുടെ റഫറന്‍സ്‌ഗ്രന്ഥത്തിന് ഗ്നൂ എഫ്ഡിഎല്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കില്‍ എഫ്ഡിഎല്‍എഴുത്തിന്റെഅവസാനമുള്ള നിര്‍ദ്ദേശങ്ങളും ജിഎഫ്ഡിഎല്‍ നിര്‍ദ്ദേശങ്ങളുടെ താളും കാണുക. വീണ്ടും, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.
പകര്‍പ്പവകാശ അടയാളത്തിന് പകരം തിരിഞ്ഞിരിക്കുന്ന C വൃത്തത്തില്‍ നല്‍കുന്നത് നിയമപരമായ തെറ്റാണ്. നിയമപരമായി പകര്‍പ്പവകാശത്തില്‍ അടിസ്ഥാനമായതാണ് പകര്‍പ്പുപേക്ഷ. അതുകൊണ്ട് സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശ വിളംബരമുണ്ടാകണം. അതില്‍ പകര്‍പ്പവകാശ അടയാളമോ (വൃത്തത്തിലെ C) “പകര്‍പ്പവകാശം” എന്ന വാക്കോ ഉപയോഗിക്കണം.
വൃത്തത്തിലെ തിരിച്ചിട്ട C ക്ക് പ്രത്യേകിച്ചൊരു നിയമ സാധുതയുമില്ല. അതുകൊണ്ട് അത് പകര്‍പ്പവകാശ വിളംബരം നടത്തുന്നില്ല. പുസ്തകത്തിന്റെ കവര്‍, പോസ്റ്റര്‍ മുതലായവയില്‍ അത് രസകരമാണെങ്കിലും വെബ് താളില്‍ അത് എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നത് സൂക്ഷിക്കുക!

2014 ജനുവരി 30, വ്യാഴാഴ്‌ച

പൈത്തൺ ഡൗൺലോഡ് ചെന്ന് പൈത്തൺ ഡൗൺലോഡ് ചെയ്യാവുന്നതാണ് (ആക്റ്റീവ് സ്റ്റേറ്റിന്റെ സൈറ്റിലും വിൻഡോസിനുള്ള പൈത്തൺ ലഭ്യമാണ്). വിൻഡോസിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ പരിശ്രമം കൂടാതെ സാധിക്കുന്നതാണ്. ഇൻസ്റ്റാളറിൽ ക്ലിക്ക് ചെയ്തതിന് ശേഷം അതിൽ തന്നിരികുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മതി. പൈത്തൺ ഇന്റർപ്രിറ്റർ ഇന്റാൾ ചെയ്തിരിക്കുന്ന ഡയറക്ടറിയെ വിൻൻഡോസിന്റെ PATH ലേക്ക് ചേർക്കുകയാണെങ്കിൽ കമ്പ്യൂട്ടറിലെവിടേയും കമാൻഡ് ലൈൻ വഴി പൈത്തൺ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

2014 ജനുവരി 28, ചൊവ്വാഴ്ച

എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഗാനങ്ങളും സന്ദേശങ്ങളും വരുന്നത്.പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ.. വഴിയുണ്ട്. എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍. അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.

Vodafone – SMS “START DND” to 1909
Airtel – SMS “START DND” to 1909
Aircel – SMS “START DND” to 1909
MTS – SMS “START DND” to 1909
Reliance – SMS “START DND” to 1909
Tata Indicom – SMS “START DND” to 1909
Idea Cellular – SMS “START DND” to 1909
BSNL – SMS “STOP” to 1909 or "START 0" to 1909
Docomo - SMS “START DND” to 1909
ഈ SMS തികച്ചും സൌജന്യം ആണ്...!! പക്ഷെ മെസ്സേജ് സെന്റ്‌ ചെയ്യാന്‍ മൊബൈലില്‍ മിനിമം ബാലന്‍സ് ഉണ്ടാകണം..!

2014 ജനുവരി 27, തിങ്കളാഴ്‌ച

ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വളര്‍ച്ച 
ഉമര്‍ ഫാറൂഖ്‌ എസ്‌.എല്‍.പി (കണ്‍സല്‍ടെന്റ്‌ സൈകോളജിസ്റ്റ്‌ മാധവ റാവു സിന്ധ്യ ഹോസ്‌പിറ്റല്‍, കണ്ണൂര്‍)
 
ഗര്‍ഭസ്ഥ ശിശു ഏകദേശം 280 ദിവസമാണ്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖവാസം നടത്തുന്നത്‌, അതായത്‌ പത്ത്‌ ചന്ദ്രമാസം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള ഈ ഘട്ടം പ്രാഗ്‌ജന്മഘട്ടം എന്നാണ്‌ അറിയപ്പെടുന്നത.്‌ ഈ ഘട്ടം മുതല്‍ ശിശു പഠനം ആരംഭിക്കുന്നു. ആറു മാസം തികയുന്ന ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ വൈകാരിക ജീവിതം നയിക്കുന്നുണ്ട്‌. ഈ ഘട്ടത്തില്‍ അമ്മക്കുണ്ടാവുന്ന ശാരീരിക മാനസിക മാറ്റം കുട്ടിയില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ട്‌ തന്നെ കുട്ടികളെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്‌തു തുടങ്ങേണ്ടത്‌ ഗര്‍ഭം മുതലാണ്‌. കുട്ടിയെ എടുക്കുവാനോ ലാളിക്കുവാനോ കൊഞ്ചിക്കുവാനോ കഴിയാത്ത ഈ സമയത്ത്‌ എങ്ങനെ കുട്ടിക്ക്‌ സ്‌നേഹം കൊടുക്കണമെന്നത്‌ വലിയ ചോദ്യമായി പലര്‍ക്കും തോന്നാം. അമ്മയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടെ അത്‌ കുട്ടിയിലേക്ക്‌ എത്തുന്നു. മുമ്പ്‌ ഇത്‌ മനസ്സിലാക്കി ബന്ധുക്കളും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നു. അവര്‍ മധുര പലഹാരങ്ങളുണ്ടാക്കി ഗര്‍ഭിണിയെ സന്ദര്‍ശിക്കുകയും അവരോട്‌ നല്ല വാക്കുകള്‍ പറയുകയും ചെയ്‌തത്‌ അതിന്റെ ഭാഗമായിരുന്നു. ഗര്‍ഭിണിക്ക്‌ ഇതു വലിയ അംഗീകാരമാണ്‌. ഇതിലൂടെ അവള്‍ക്ക്‌ സന്തോഷം ലഭിക്കുകയും തന്റെ കുടുംബക്കാര്‍ക്കും സുഹൃത്തുകള്‍ക്കും പിറക്കാനിരിക്കുന്ന കുട്ടിയെ വലിയ കാര്യമാണെന്ന്‌ കരുതുകയും ചെയ്യുന്നു. ഈ സന്തോഷം കുട്ടിയിലേക്കും എത്തുന്നു. ഇത്തരത്തിലുള്ള അംഗീകാരത്തിന്റെ മറ്റൊരു വശമാണ്‌ മുന്‍കാലങ്ങളില്‍ ഏഴാംമാസം കൊണ്ടാടുന്നതും അതിന്‌ ശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുന്ന ഗര്‍ഭിണിയെ സ്വന്തം വീട്ടിലേക്ക്‌ ആഘോഷത്തോടെ എഴുന്നള്ളിക്കുന്നതും.താന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍, രക്ഷിതാക്കളുടെ കൂടെ താമസിക്കുന്നത്‌ ഗര്‍ഭിണിക്ക്‌ മാനസിക സംതൃപ്‌തിയും സുരക്ഷിത്വബോധവും ഉണ്ടാക്കുമെന്നതായിരിക്കും മുന്‍ഗാമികള്‍ ഉദ്ദേശിച്ചത്‌. പുതിയ തലമുറയാണ്‌ ഇതിനൊന്നും സമയം കാണാത്തതും ഇത്തരം കാര്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍ക്കാത്തതും. ഇത്തരം ചടങ്ങുകളില്‍ കാലക്രമത്തില്‍ അനാചാരങ്ങള്‍ കടന്നു കൂടി എന്നത്‌ ദുഃഖസത്യമാണ്‌. എന്നാലിത്‌ ഗര്‍ഭസ്ഥശിശുവിന്‌ നല്‍കുന്ന സന്ദേശം നിന്നെ ഞങ്ങള്‍ക്ക്‌ വളരെ ഇഷ്ടമാണ്‌, നിന്റെ ആഗമനത്തെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ്‌. ഗര്‍ഭധാരണവും പ്രസവവും സന്താന വര്‍ധനവും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുവാനും ഇതുപകരിക്കുന്നു.
ഗര്‍ഭകാലത്ത്‌ സ്‌ത്രീ സ്ഥിരമായി വലിയ പ്രയാസവും പേറി കഴിഞ്ഞു കൂടുകയാണെങ്കില്‍ കുട്ടിയുടെ ശരീരിക മാനസിക വളര്‍ച്ചയെ അത്‌ മോശമായി ബാധിക്കും. അതിനാല്‍ നല്ല ശ്രദ്ധയും പരിചരണവും ഈ ഘട്ടത്തില്‍ അവള്‍ക്ക്‌ നല്‍കുവാന്‍ മടിക്കരുത്‌.
ഷീല മിടുക്കിയായ ഇരുപതുകാരിയാണ്‌. ഒരേയൊരു മോളായത്‌ കൊണ്ട്‌ രക്ഷിതാക്കള്‍ കിട്ടാവുന്നതില്‍ നല്ല ചെറുക്കനെക്കൊണ്ട്‌ കല്ല്യാണം കഴിപ്പിച്ചു. ആനന്ദത്തോടെ കുടുംബജീവിതം ആരംഭിച്ച അശോകന്‍ ഷീല ദമ്പതികള്‍ക്ക്‌ അത്‌ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അശോകന്റെ അച്ഛന്‍ പെട്ടെന്ന്‌ മരിച്ചു. ഷീല ഗര്‍ഭിണിയാണെന്നറിഞ്ഞ അതേ ദിവസം തന്നെയായിരുന്നു അത്‌. ചിലര്‍ക്കെല്ലാം ഇത്‌ അപശകുനമായി തോന്നിയെങ്കിലും കാര്യമാക്കിയില്ല. രണ്ട്‌ മാസം കൂടി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ജ്യേഷ്‌ഠനും ഹൃദയസ്‌തംഭനം മൂലം മരിച്ചു. ഷീല വീട്ടില്‍ കാലു വെച്ചതു മുതല്‍ വീടിന്റെ രണ്ടു നെടുംതൂണുകള്‍ തകര്‍ന്നു എന്ന തോന്നലും അടക്കം പറച്ചിലുമുണ്ടായി. ഇത്‌ ഗര്‍ഭിണിയായ അവളെ വല്ലാതെ തളര്‍ത്തിയെങ്കിലും മറ്റാരോടും പങ്കുവെച്ചില്ല. ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചു വന്നു. ഗര്‍ഭിണി മെലിയുന്നത്‌ നല്ലതല്ലെന്ന്‌ ഡോക്ടറും ഭര്‍ത്താവും ഉപദേശിച്ചു. പക്ഷേ അവളുടെ ഈ സങ്കടം പുറത്തുപറയാതെ വെന്തുരുകി ജീവിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്ക്‌ താന്‍ ഒരപശകുനമായി തോന്നുന്നുണ്ടാവുമെന്ന സംശയം പല കൂട്ടായ്‌മയില്‍ നിന്നും അവളെ അകറ്റി. ഇതൊന്നും ശ്രദ്ധിക്കാത്ത അശോകന്‍ അവളെ സമാശ്വസിപ്പിച്ചില്ല. കാരണം അയാള്‍ അവളുടെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ഷീല അശോകന്‍ ദമ്പതികള്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. മൂത്ത ആള്‍ എട്ടാംക്ലാസില്‍ നിന്ന്‌ തല്‍ക്കാലം ജയിച്ചിരിക്കുന്നു. സ്‌കൂള്‍ മാറ്റിച്ചേര്‍ക്കണമെന്ന നിബന്ധനപ്രകാരം ജയിപ്പിച്ചതാണത്രെ. പഠിച്ചാല്‍ തലയില്‍ നില്‍ക്കുന്നില്ല. എത്ര പഠിച്ചാലും മാര്‍ക്ക്‌ ലഭിക്കുന്നില്ല, എല്ലാം പതുക്കെ മാത്രം ചെയ്യുന്നു, പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുമില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക്‌ നാലാം ക്ലാസുകാരന്റെ വളര്‍ച്ചയേ ഉള്ളൂ. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ തിക്ത ഫലമായിരിക്കാം മകന്റെ ഈ അവസ്ഥയെന്ന്‌ അവള്‍ സങ്കടപ്പെടുന്നു.
ഉമ്മയോട്‌ സ്‌നേഹം കാണിക്കുന്നില്ല പറഞ്ഞാല്‍ അനുസരിക്കുന്നില്ല, ഉമ്മയെ കാണുമ്പോള്‍ തന്നെ അവന്‌ എന്തോ ദേഷ്യം വരുന്നതുപോലെ തോന്നുന്നു- ഇതിനെല്ലാം പരിഹാരം കാണാനായിരുന്നു പര്‍വീനും ഭര്‍ത്താവ്‌ ഹാഫിസും വന്നത്‌. അവരുടെ പൂര്‍വ്വ ചരിത്രം ആരാഞ്ഞപ്പോള്‍ അതു തീര്‍ത്തും പഠനാര്‍ഹമാണെന്ന്‌ മനസ്സിലായി. കല്ല്യാണം കഴിഞ്ഞ്‌ രണ്ടു വര്‍ഷത്തേക്ക്‌ സന്താനങ്ങള്‍ വേണ്ടെന്ന്‌ വെച്ചവരായിരുന്നു ഇവര്‍. അതുകൊണ്ടു തന്നെ അതിന്‌ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ യാദൃശ്ചികമായി അവള്‍ ഗര്‍ഭിണിയായി. ഇത്‌ അവരെ വല്ലാതെ സങ്കടത്തിലാഴ്‌ത്തി. അതിന്റെ പേരില്‍ പരസ്‌പരം പഴിചാരല്‍ പതിവുമായി. അബോര്‍ഷന്‍ ചെയ്യാന്‍ ഒരുമ്പെട്ടു. പക്ഷേ, ഉമ്മയുടെ ശക്തമായ ഇടപെടല്‍ അത്‌ തടഞ്ഞു. ഗര്‍ഭധാരണത്തിന്‌ മാനസികമായി ഒരുങ്ങാത്ത പര്‍വീന്‌ ദേഷ്യവും വാശിയും ശീലമായി. വേണ്ടായിരുന്നു എന്ന തോന്നല്‍ അവളെ സ്ഥിരമായി അലട്ടി. ആര്‍ക്കോ വേണ്ടി ഭാരം ചുമക്കുന്നതുപോലെ അറപ്പും വെറുപ്പുമായി അവള്‍ ഗര്‍ഭം ചുമന്നു. ഒമ്പത്‌ മാസം കഷ്ടപ്പെട്ട്‌ സ്വയം പഴിച്ച്‌ കഴിച്ചു കൂട്ടി. പ്രസവിച്ചപ്പോള്‍ അറിയാതെ മാതൃത്വം ഉണര്‍ന്നു. പാല്‍ ചുരത്തി, പക്ഷേ, കുട്ടി പാല്‍ കുടിക്കുന്നില്ല. എത്ര ശ്രമിച്ചിട്ടും കരച്ചില്‍ മാത്രം. അവസാനം കുപ്പിപ്പാല്‍ മാത്രമായി.
ഇത്തരത്തില്‍ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഗര്‍ഭിണി നേരിടുമ്പോള്‍ അത്‌ അറിയാതെ അവളില്‍ വളരുന്ന കുട്ടിയിലേക്ക്‌ എത്തുകയും കുട്ടിയുടെ ഭാവി ജീവിതത്തിന്‌ വിഘ്‌നം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം ഒരവസ്ഥ ഒഴിവാക്കാന്‍ ഗര്‍ഭിണിക്ക്‌ കുടുംബാംഗങ്ങളും ഭര്‍ത്താവും ഒരു താങ്ങായി നില്‍ക്കണം. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദര്‍ഭങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണത്തോടൊപ്പം തന്നെ ഗര്‍ഭിണിക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തണം.

2014 ജനുവരി 15, ബുധനാഴ്‌ച

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം..

Decrease Font SizeIncrease Font SizeText SizePrint This Page 
boolokam1
വളരെ ലളിതമായ 10 സ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ ഡെസ്ക് ടോപ്‌ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ന്റെ വിഖ്യാതമായ വേര്‍ഷന്‍ ആയ 4.2.2 ജെല്ലിബീന്‍ വേര്‍ഷന്‍ ആണ് നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊരു ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് കോപ്പിയടി എന്ന കുറ്റത്തെ ഭയക്കേണ്ടതില്ല.
എങ്കില്‍ നമുക്ക് തുടങ്ങാം. ആദ്യമായി ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കുകളില്‍ പോയി ആ സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുക എന്ന ചടങ്ങാണ്.
1. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 197 MB ആന്‍ഡ്രോയിഡ് ജെല്ലിബീന്‍
2. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 85 MB വി എം വെയര്‍ വിര്‍ച്ച്വല്‍ ബോക്സ്
ഇവ രണ്ടും ഡൌണ്‍ലോഡ് ആയി കഴിഞ്ഞാല്‍പ്പിന്നെ നമുക്ക് അടുത്ത നടപടികളിലേക്ക് കടക്കാം.
10 കല്‍പനകള്‍
1. വിര്‍ച്ച്വല്‍ ബോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുക. ( ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ സോഫ്റ്റ്‌വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയാകും.)
2. വിര്‍ച്ച്വല്‍ ബോക്സ് ഓപ്പണ്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം new സെലക്ട്‌ ചെയ്യുക. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പേര് കൊടുക്കാം. അതിനു ശേഷം type എന്നതില്‍ Linux എന്നും version എന്നതില്‍ other Linux എന്നും സെലക്ട്‌ ചെയ്തു next കൊടുക്കുക.
3. ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ 512 MB യില്‍ കുറയാത്ത ഒരു മെമ്മറി കൊടുക്കുക. next കൊടുക്കുക.
4. അടുത്തതായി വരുന്ന ബോക്സില്‍ create a virtual hard drive now എന്ന് സെലക്ട്‌ ചെയ്യുക. അടുത്തതായി VDI സെലക്ട്‌ ചെയ്യുക. അതില്‍ fixed അല്ലെങ്കില്‍ dynamically allocated അത് നിങ്ങളുടെ ആവശ്യം അനുസരിച്ച് ഏതായാലും സെലക്ട്‌ ചെയ്യാം. അടുത്തതായി create the virtual drive. ( ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മിനിമം 1GB സ്പേസ് ആവശ്യമാണ്.)
5. അടുത്തതായി virtual device സെലക്ട്‌ ചെയ്ത് settings സെലക്ട്‌ ചെയ്യുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍
i) Storage -> Storage tree -> Empty സെലക്ട്‌ ചെയ്യുക.
ii) Attribute section ഇല്‍ ഡൌണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയിഡ് 4.2.2 iso ഫയല്‍ സെലക്ട്‌ ചെയ്തു Live CD/DVD എന്നതില്‍ ടിക്ക് ചെയ്തതിനു ശേഷം OK കൊടുക്കുക.
6. അടുത്തതായി Start Virtual Device ക്ലിക്ക് ചെയ്യുക. സ്ക്രീനില്‍ അപ്പോള്‍ വരുന്നതില്‍ Install Android -86 to hard disk സെലക്ട്‌ ചെയ്യുക. ( ഇത് കീ ബോര്‍ഡ്‌ ഉപയോഗിച്ചു ചെയ്യേണ്ടി വരും)
7. അടുത്തതായി വരുന്ന സ്ക്രീനില്‍ Create/Modify partition സെലക്ട്‌ ചെയ്യുക. OK കൊടുക്കുക.
8. അടുത്തതായി Create a new primary bootable partition സെലക്ട്‌ ചെയ്യുക Write സെലക്ട്‌ ചെയ്യുക. writing മുഴുവനായതിനു ശേഷം Quit സെലക്ട്‌ ചെയ്യുക.
9. install android in SDA 1 സെലക്ട്‌ ചെയ്യുക. type ext3 എന്നുള്ളത് സെലക്റ്റ് ചെയ്യുക. install grub എന്ന ബോക്സ് വരികയാണെങ്കില്‍ yes കൊടുക്കുക.
10. ഇന്‍സ്റ്റോള്‍ ആയതിനു ശേഷം വിര്‍ച്ച്വല്‍ ബോക്സില്‍ നിന്നും live iso remove ചെയ്യുക. reboot കൊടുക്കുക. ഇപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീനിലേക്ക് കടക്കുകയായിരിക്കും.
നിങ്ങള്‍ ചെയ്തു കഴിഞ്ഞു.. ഇനി ഒരു ടാബ്ലെറ്റ് ഉപയോഗിക്കുന്നത് പോലെ നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും.
കൂടുതല്‍ എളുപ്പം മനസിലാക്കുന്നതിനായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.


http://boolokam.com/archives/126628#ixzz2qXN21UId