2013 ഡിസംബർ 28, ശനിയാഴ്‌ച


ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. 

ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. 

ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ ഫോണിറക്കുന്നതിന് പകരം സ്വന്തമായി ഇന്ത്യയില്‍ കച്ചവടം നടത്തിക്കൂടേ എന്നായിരുന്നു ആ ബുദ്ധി. പിന്നെ താമസിച്ചില്ല ഇന്ത്യയിലേക്കുള്ള ഒ.ഡി.എം. ബിസിനസ് ജിയോണി പൂര്‍ണമായി നിര്‍ത്തി. 

2013 ന്റെ തുടക്കം മുതല്‍ കമ്പനി ജിയോണി എന്ന പേരില്‍ തന്നെ ഇന്ത്യയില്‍ ഫോണുകളിറക്കിത്തുടങ്ങി. വില കുറഞ്ഞ ചൈനഫോണുകള്‍ മാത്രം കണ്ടു ശീലിച്ച ഇന്ത്യക്കാര്‍ ആപ്പിള്‍ ഐഫോണിനോട് കിടപിടിക്കുന്ന ജിയോണിയുടെ സ്മാര്‍ട്‌ഫോണുകള്‍ കണ്ട് ശരിക്കും കിടുങ്ങിപ്പോയി. ഇലൈഫ് എന്ന സീരീസില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. 

മികച്ച ഡിസ്‌പ്ലേയും പെര്‍ഫോര്‍മന്‍സുമുള്ള ഇലൈഫ് ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടു. വര്‍ഷമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇലൈഫ് ഇ7എന്നൊരു ഫോണ്‍ കൂടി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുകയാണ് ജിയോണി.

1920 X1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍-എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കല്ലുകൊണ്ടുരച്ചാല്‍ പോലും പോറലേല്‍ക്കാത്ത തേഡ് ജനറേഷന്‍ ഗോറില്ല ഗ്ലാസ് കൊണ്ടാണിതിന്റെ സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്.







ഡിസ്‌പ്ലേയില്‍ മാത്രമല്ല ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഇ7 പുലി തന്നെ. 2.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി.റാം, അഡ്രിനോ 330 ജി.പി.യു. എന്നിവയാണ് ഫോണിലുളളത്. 

മൂന്ന് ജി.ബി. റാമുളള ഒരു വെര്‍ഷനും കമ്പനി ഇറക്കിയിട്ടുണ്ട്. മൂന്ന് ജി.ബി. റാമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് ഇ7 എന്ന് ജിയോണി അവകാശപ്പെടുന്നു. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വെര്‍ഷനുകള്‍ ഇ7നുണ്ട്. 

ഫോട്ടോയെടുപ്പ് ഇഷ്ടപ്പെടുന്നവരെയും ഇ7 നിരാശരാക്കുന്നില്ല. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 

കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഇ7ല്‍ 2500 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

കറുപ്പ്, വെളുപ്പ്, നീല,പച്ച,മഞ്ഞ,ഓറഞ്ച്,പിങ്ക് നിറങ്ങളിലെത്തുന്ന ഈ ഫോണ്‍ പുതുവര്‍ഷത്തില്‍ രാജ്യം മുഴുവന്‍ വല്പനയ്‌ക്കെത്തും. 16 ജി.ബി. വെര്‍ഷന് 26,999 രൂപയും 32 ജി.ബി. വെര്‍ഷന് 29,999 രൂപയുമാണ് വില (

2013 ഡിസംബർ 22, ഞായറാഴ്‌ച

ദിവ്യ നെ 3 അമടു പ്രസവ വേകാൻ കൊടുങ്ങല്ലൂര് ഹോസ്പിറ്റലിൽ ചെര്ടി 
അന്ന് എന്‍റെ സൌരയുഥത്തിന്‍റെ കേന്ദ്രം 7 ബി യില്‍ രണ്ടാം ബെഞ്ചിന്‍റെ അറ്റത്തായിരുന്ന കാലത്ത്
കണ്ണീരും ചോരയും വിയര്‍പ്പും നെടുവീര്‍പ്പും കൊട്ടുവായും കൂര്‍ക്കം വലിയും മിക്സ് ചെയ്ത് എഴുതിയ കടിഞ്ഞുല്‍ പ്രേമലേഖനം
സൂര്യനു ചുറ്റും നട്ടം തിരിയുന്ന 9 ഗ്രഹങ്ങളെ വരഞ്ഞിട്ട ആ വൃത്തിയുള്ള നോട്ടുബുക്കിലെക്ക് ആരും കാണാതെ തിരുകിക്കയറ്റിയതും;
സ്പെയിനില്‍ നിന്നും ഭുമിയെ ചുറ്റാന്‍ പുറപ്പെട്ട മെഗല്ലന്‍റെ കഥ പഠിച്ച ഒരു പിരീഡിന് ശേഷം 
എന്‍റെ ലേഖനം അവള്‍ വഴി ക്ലാസ് ടിച്ചര്‍ രാജഗോപാലന്‍ മാഷിലെക്കും, അവിടെ നിന്നും ഹെട്മാഷിലെക്കും എത്തിയ കാര്യം ഞാന്‍ അറിഞ്ഞതും
കൈവെള്ളയില്‍ കൊള്ളിയാന്‍ മിന്നിയതും 
ചുരുട്ടിക്കുട്ടിയ പ്രേമലേഖനം എന്‍റെ മുഖത്തേക്കും മെഗല്ലന്‍റെ കപ്പല്‍ സ്പെയിന്‍ തുറമുഖത്തേക്കും തിരിച്ചെത്തിയതും കഴിഞ്ഞിട്ടിത്രയായിട്ടും; എന്‍റെ ഭൂമി ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടും; ഇപ്പോഴും തോന്നും ഭുമിയെ ഒന്നുകൂടി ചുറ്റി വന്നാലോ എന്ന്

2013 ഡിസംബർ 8, ഞായറാഴ്‌ച

കോണ്‍ഗ്രസ് നെ 3 ഏടത്ടു ബി ജ പി തോല്പിച്ചു നു പരാജള്‍ പോര ത റ പറ്റിച്ചു
  അതിലും എല്ലാ തിലും വലുതു ആം ആദ്മി പാര്‍ടിയുടെ ഗംബിര വിജയമാണ് 

2013 നവംബർ 17, ഞായറാഴ്‌ച

അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് പിന്നാലെയുണ്ട്



വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം കത്തിക്കയറുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്ത്തിയിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസിലുളള സ്ഥാനം അദ്ദേഹത്തിന് അരക്കിട്ട് ഉറപ്പിക്കാന് കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്ന് കാത്തിരുന്നു കാണാം.

കേരളത്തില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സ്മാര്ട്ട് സിറ്റി യാഥാര്ത്ഥ്യവമാക്കി കൊണ്ട് വി.എസ് തന്റെ ആദ്യ ഗോള്‍ നേടി. ഭൂമിയുടെ സ്വതന്ത്രാവകാശം നല്കില്ല എന്ന വി.എസിന്റെ ആവശ്യം നേടി എടുക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇൌ ആവശ്യത്തിന് മുന്നില്‍ ടീകോം പ്രതിനിധികള്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു. വി.എസിന്റെ ഇൌ നേട്ടം അദ്ദേഹത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കിടയിലും പ്രിയങ്കരനാക്കി. സ്മാര്ട്ട് സിറ്റി വി.എസിന് ലഭിച്ച പൊന്‍ തൂവല്‍ തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വന്തം പാര്ട്ടിക്കാരനുമായ പി.ശശിക്കെതിരെയായിരുന്നു വി.എസിന്റെ അടുത്ത ഗോള്‍. ശശിക്കെതിരെ ഉയര്ന്ന് അഴിമതി ആരോപണങ്ങള്ക്കെതിരെ വി.എസ് കൈക്കൊണ്ട കടുത്ത നിലപാടുകള്‍ മൂലം ശശിക്ക് ഒടുവില്‍ പാര്ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ച്ച് പോകേണ്ട സ്ഥിതിവരെ എത്തിച്ചേര്ന്നു . വി.എസിന്റെ ഇൌ നിലപാടുകള്‍ സ്വന്തം പാര്ട്ടിക്കും അത്ര ദഹിച്ചിട്ടുണ്ടാകില്ല. എങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സാധാരണ മലയാളി മനസില്‍ വി.എസിന് വീണ്ടുംസ്ഥാനം ഉറപ്പിക്കാനായി.

ഇപ്പോഴിതാ രണ്ട് ദശാബ്ദക്കാലത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളക്ക് ഒരു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്നതിനും വി.എസ് കാരണക്കാരനായി. 2003 ല്‍ ഹൈക്കോടതി ബാലകൃഷ്ണപിളളയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വി.എസ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇടമലയാറില്‍ ടണല്‍ നിര്മ്മിക്കുന്നതിന് ഒൌദ്യോഗിക പദവി ദുരുപയോഗം ചെയത് മുന്പത്തേതിനേക്കാള്‍ ഏഴിരട്ടി തുകക്ക് കരാര്‍ നല്കി എന്നതാണ് പിളളക്കെതിരെയുളള കേസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളളക്ക് ജയിലില്‍ പോകേണ്ടിവരും.

സ്വന്തം പാര്ട്ടിക്കാര്ക്കും ഇപ്പോള്‍ വി.എസിനെ പേടിയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവരെ വെറുതെ വിടില്ലെന്ന് വി.എസ് പറഞ്ഞു കഴിഞ്ഞു. ഇടമലയാര്‍ കേസിലേതുപൊലെ പാമോയില്‍ കേസിലും അഴിമതിക്കാരെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് വി.എസ് വ്യക്തമാക്കി . ലാവ്ലിന്‍, ഐസ്ക്രീം പാര്ലര്‍ പെണ്വാിണിഭം തുടങ്ങി നിരവധിക്കേസുകള്‍ ഇനിയുമുണ്ട്. അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് എന്ന രാഷ്ട്രീയ പോരാളി പിന്നാലെയുണ്ട്.

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു



സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

ലോകത്തിലെ മനോഹരമായ പത്ത് സ്ഥലങ്ങള്‍





ലോകത്ത് മനോഹരമായ സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഇതില്‍ ഏതൊക്കെ സ്ഥലങ്ങളാണ് എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയുണ്ട്. എങ്കിലും ലോകത്തിലെ ചില സ്ഥലങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ആകര്‍ഷിക്കും. അത്തരം ചില സ്ഥലങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.
കനേഡിയന്‍ കുന്നുകള്‍
കനേഡിയന്‍ മലനിരകളിലൂടെയുള്ള ഒരു ട്രെയിന്‍ യാത്ര, ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, മലനിരയുടെ മുകളിലത്തെ മഞ്ഞും ഒരുപാട് സീനറികള്‍ നമ്മുടെ മനസില്‍ വരച്ചുവയ്ക്കാന്‍ സഹായിക്കും.
തെക്കന്‍ ദ്വീപുകള്‍
ന്യൂസിലാന്റിലെ കൈകൗറയിലെ ചെറിയ തീരദേശ ഗ്രാമമായ ക്രസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കണം. മഞ്ഞ് മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തീരം. ചെറുതിമിംഗലങ്ങളും, ഡോള്‍ഫിനുകളും ധാരാളം കാണപ്പെടുന്ന ലോകത്തിലെ ഏക പ്രദേശമാണ് കൈകൗറ.
സാംമ്പിയയും സിംബാവെയും
ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാംമ്പിയയിലെത്തണം. വിക്ടോറിയ വെള്ളച്ചാട്ടം തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും.
ബ്ലൂലഗുണ്‍
ഐസ് ലാന്റിലെ ബ്ലൂ ലഗൂണിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വരെ നമ്മള്‍ മറന്നുപോകും. കണ്‍മുന്നില്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ നാം നന്നേ ബുദ്ധിമുട്ടും.
ഗ്രേറ്റ് ബാരിയര്‍ റീഫ്
ഓസ്‌ത്രേലിയയിലെ 1,600 മൈല്‍ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് പുറത്തുനിന്നുമാത്രമേ കാണാന്‍ കഴിയൂ. സ്‌കുബയില്‍ നിന്നും ഈ റീഫിനുചുറ്റുമുള്ള ഒരു ബോട്ട് യാത്ര മാന്ത്രികാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. തണുത്തവെള്ളത്തിന്റെ ഇക്കിളിപ്പെടുത്തലും, മത്സ്യങ്ങളുടെ തുള്ളിച്ചാട്ടവും നിങ്ങള്‍ക്ക് ഒരിക്കലുമറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.
സിഗിരിയയിലെ സൂര്യോദയം
പ്രകൃതിയുടെ അത്ഭുതം ശ്രീലങ്കയിലെ സിഗിരിയയുടേയത്ര കാത്തുസൂക്ഷിക്കുന്ന കുറഞ്ഞ സ്ഥലങ്ങളേ ലോകത്തുണ്ടാവൂ. എ.ഡി അഞ്ചാം നൂറ്റാണ്ടിലുണ്ടാക്കിയ പൂന്തോട്ടങ്ങളും, കൊട്ടാരങ്ങളും നിങ്ങള്‍ക്ക് ലയണ്‍ റോക്ക് എന്നറിയപ്പെടുന്ന സിഗിരിയയില്‍ കാണാം.
ഗിസയിലെ പിരമിഡുകള്‍
ലോകത്തുള്ള ഏത് കാഴ്ചയും ഒരുപാട് തവണ കണ്ടാല്‍ നമുക്ക് മടുക്കും. എന്നാല്‍ അങ്ങനെ മടുപ്പുണ്ടാക്കാത്ത ഒന്നുണ്ട് ഈ ലോകത്ത്. ഈജിപ്തിലെ ഗിസയിലെ പിരമിഡുകള്‍. പഴയലോകാത്ഭുതങ്ങളില്‍ അവശേഷിക്കുന്ന ഒന്ന്. ബിസി 2560 നിര്‍മ്മിച്ച പിരമിഡുകള്‍ അതേ പ്രൗഡിയോടെ ഇന്നും ഇവിടെ കാണാം.
എംബയര്‍ സ്‌റ്റേറ്റ് ബില്‍ഡിംങ്
ആര്‍ട്ട് ഡെകോ ഡിസൈനിലുള്ള 102തട്ടുകളും 381 മീറ്റര്‍ ഉയരവുമുള്ള കെട്ടിടം. 80ാം നിലയിലൂടെയുള്ള യാത്ര ജീവിതത്തിലെ വലിയൊരത്ഭുതമായിരിക്കും.
റിയോയിലെ പ്രതിമ
റിയോയില്‍ പ്രവേശിക്കുന്നയുടന്‍ തന്നെ നിങ്ങള്‍ക്ക് ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ ദൂരേ നിന്നേ കാണാം. അവസാനം നിങ്ങള്‍ ആ പ്രതിമയ്ക്കടുത്തെത്തുമ്പോല്‍ തീര്‍ച്ചയായും ഞെട്ടും.
മെക്‌സികോയിലെ കടലും മണലും, അമ്പലങ്ങളും കാടുകളും
ലോകത്തിലെ മനോഹരമായ കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് മെക്‌സികോ. കരീബിയന്‍ കടലും, വെള്ളമണല്‍ തീരങ്ങളുമുള്ള ടുലും, മായന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പികളുളള മനോഹരമായ തീരം. കടലും, കടല്‍ തീരവും, അതിനുചുറ്റും നിത്യഹരിതവനങ്ങളുമുള്ള സുന്ദരമായ സ്ഥലം.